Saturday, March 27, 2010

ഏദന്‍ തോട്ടം

ഇത് കണ്ണന്‍ പറഞ്ഞ ഒരു കഥയാണ്. കുറച്ചു രസകരമായി തോന്നി.നിങ്ങളോടും പറയാമെന്നു കരുതി.

രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ദിവസം. അമ്മ രാവിലെ ഓഫീസില്‍ പോയി. അച്ഛന് ഒരു ഒഫീഷ്യല്‍ മീറ്റിംഗ് ഉണ്ട്. അച്ഛനെ പിക്ക് ചെയ്യാന്‍ ഒരു ഫ്രണ്ട് വരുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ രാവിലെ വിളിച്ചു പറഞ്ഞു. അദ്ദേഹത്തിന് എന്തോ അസൌകര്യമായതിനാല്‍ മറ്റൊരു  ഫ്രണ്ടിനെ ഈ കാര്യം ഏല്‍പ്പിച്ചു എന്ന്.
കണ്ണന്‍ ഓഫീസില്‍ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. അച്ഛന്‍ കുളിക്കാന്‍ പോയപ്പോള്‍ കണ്ണനോട് പറഞ്ഞു . പുള്ളി വരുകയാണെങ്കില്‍ ഉള്ളില്‍ കയറ്റിയിരുത്തണം, മാത്രമല്ല ചായയോ കാപ്പിയോ എന്താ എന്ന് വച്ചാല്‍ അത് കൊടുക്കുകയും വേണം. കണ്ണന്‍ അതൊക്കെ സമ്മതിച്ചു.

അപ്പോള്‍ ആരോ കാളിംഗ് ബെല്‍  അടിച്ചു. കണ്ണന്‍ നോക്കിയപ്പോള്‍ ഫോര്‍മല്‍ ആയി ഡ്രസ്സ്‌ ചെയ്ത രണ്ടു പേര്‍.
"അച്ഛന്‍ കുളിക്കാന്‍ പോയി. ഇപ്പോള്‍ വരും. അങ്കിള്‍ കയറി ഇരിക്കൂ. "
"ശരി മോനെ!! "
"അങ്കിള്‍ കുടിക്കാന്‍ എന്താ വേണ്ടത്? ചായ എടുക്കട്ടെ " കണ്ണനിലെ ആതിഥ്യ മര്യാദ ഉണര്‍ന്നു.
" ഒന്നും വേണ്ട മോനെ. ഇപ്പോള്‍ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചതെ ഉള്ളൂ. "

അപ്പ്ഴെകും അച്ഛന്‍ എത്തി.കണ്ണന്‍ ഓഫീസില്‍ പോവാന്‍ ലേറ്റ്  ആയതു കൊണ്ട് പെട്ടെന്ന് തന്നെ പോവാന്‍ തുടങ്ങി. അപ്പോള്‍ അങ്കിള്‍ പറഞ്ഞു.

"മോനും ഇരിക്കൂ. മോനോടും കൂടെ സംസാരിക്കാം."
പാവം കണ്ണന്‍. അച്ഛന്റെ ഫ്രണ്ട്സ് അല്ലേ. ശരി. ഇരിക്കാം എന്ന മട്ടില്‍ അവിടെ നിന്നു.

അങ്കിള്‍ സംസാരിച്ചു തുടങ്ങി. 
" സാര്‍ , ഒന്നു ആലോചിച്ചു നോക്കൂ. ഈ ലോകത്ത് നടക്കുന്ന ഭീകരതകള്‍ !!!!"

കണ്ണനും അച്ഛനും ..." ങേ ....."
" പേമാരി,കൊടുങ്കാറ്റു, സുനാമി, ഭൂമി കുലുക്കം.  "
" കള്ളക്കടത്ത്,കവര്ച്ച്ച,കൊലപാതകം .... എന്തൊക്കയാണ് ഇവിടെ നടക്കുന്നത്. "
കണ്ണനും അച്ഛനും പരസ്പരം നോക്കി ...." ................."
"എത്ര എത്ര കുട്ടികള്‍ മരിക്കുന്നു ?"
എത്ര എത്ര കുട്ടികള്‍ അനാഥരാകുന്നു ?
എത്ര എത്ര മാതാപിതാക്കള്‍ അവരുടെ  കുട്ടികളെ  കാണാതെ വിഷമിക്കുന്നു?"
അച്ഛനും കണ്ണനും  ഒന്നും മനസ്സിലായില്ല. രണ്ടു പേരും അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ വാപൊളിച്ചു നില്‍ക്കുകയായിരുന്നു.
അങ്കിള്‍ അപ്പോഴും പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നു.
"സാറിനെന്തു തോന്നുന്നു? .."
 അച്ഛന്‍ ..."എനിക്ക്..അല്ല...ഇതൊന്നും നമ്മുടെ കയ്യില്‍ ഉള്ള കാര്യങ്ങള്‍ അല്ലല്ലോ .."
അങ്കിള്‍ വിടാന്‍ ഭാവമില്ല.

പുള്ളിക്കാരന്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ബ്രീഫ്കേസ് തുറന്നു. അതില്‍ നിന്നും ഒരു പെയിന്റിംഗ് പുറത്തെടുത്തു.
" സാര്‍ ഈ ചിത്രത്തില്‍ നോക്കൂ. എന്നിട്ട് ഒന്നു സങ്കല്‍പ്പിക്കൂ . സാര്‍ ഈ ഏദന്‍ തോട്ടത്തില്‍ കൂടെ മന്ദം മന്ദം
നടക്കുകയാണ്. മന്ദമാരുതന്‍ സാറിനെ തഴുകി തലോടി കടന്നു പോകുന്നു. പെട്ടെന്ന് പൂമ്പാറ്റകള്‍ സാറിനെ സ്പര്‍ശിച്ചു പറന്നകലുന്നു. രോമാഞ്ചം കൊള്ളിക്കുന്നു.
അവിടെ അതാ ഒരു മേശ അതില്‍
കഴിക്കാന്‍ ഇഷ്ട വിഭവങ്ങള്‍. കുടിക്കാന്‍ മധുര പാനീയങ്ങള്‍ .... "
അച്ഛന്‍ " അല്ല എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. വണ്ടി കൊണ്ട് വന്നിട്ടില്ലേ. "
കണ്ണന്‍ ഇത്രയയപ്പോള്‍ ചിരി വന്നു എണീറ്റ്‌ പോയി. അച്ഛന്‍ അവിടെ നിന്നു കണ്ണനെ നോക്കി കൈ കൊണ്ടും കണ്ണ് കൊണ്ടും എന്തൊക്കെയോ ആന്ഗ്യം കാണിക്കുന്നുണ്ട്.
അപ്പോള്‍ അതാ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. അച്ഛന്‍ അവിടെ നിന്നും ഓടി വന്നു ഫോണ്‍ എടുത്തു. വിളിച്ചത് അച്ഛനെ ഫ്രണ്ടിന്റെ ഡ്രൈവര്‍ ആയിരുന്നു. " സാറെ വണ്ടി വരാന്‍ അഞ്ചു മിനിട്ട് കൂടി എടുക്കും. ജങ്ക്ഷനില്‍ നില്ക്കുകയാ "
അച്ഛന്‍ ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി ഫോണ്‍ കട്ട് ചെയ്തു ഓടി വന്നു.
" നിങ്ങള്‍ ആരാ ? എവിടുന്നാ ?"
 അപ്പോള്‍ അങ്കിള്‍ ഒരു ലീഫ്ലെറ്റ് എടുത്തു അച്ഛന് കൊടുത്തു. എന്നിട്ട് പറഞ്ഞു.
" നമുക്ക് ഒരു നിമിഷം പ്രാര്‍ത്ഥിക്കാം "

ഇത് കേട്ട കണ്ണന്‍ ഒന്നും അറിയാത്ത മട്ടില്‍ അച്ചന്റെ മുന്നില്‍ നിന്നും ഓടി രക്ഷപ്പെട്ടു. അതിനു ശേഷം ആരാ എവിടുന്നാ എന്നൊക്കെ ചോദിച്ചു ഉറപ്പ്‌ വരുത്തിയ ശേഷമല്ലാതെ കണ്ണന്‍ ആര്‍ക്കും വാതില്‍ തുറന്നു കൊടുക്കാറില്ല.

Wednesday, March 17, 2010

തോമസ്‌ ആല്‍വാ കണ്ണന്‍

ഇന്ന്  അമ്മയെ വിളിച്ചപ്പോള്‍ ഗാര്‍ഡനിംഗ്, കൃഷി ഒക്കെ ആയിരുന്നു വിഷയങ്ങള്‍. അമ്മ അവിടെ പല നിറങ്ങളിലുള്ള മുളകുകളും ചീരയും വെണ്ടക്കയും പയറും ഒക്കെ ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന കാര്യം പറഞ്ഞു. അത് പറഞ്ഞു കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചീര കൃഷിയില്‍ എത്തി.
അമ്മ കുറേ വര്‍ഷങ്ങള്‍ക്കു  മുന്‍പ് ടെറസ്സില്‍ ചീര വളര്‍ത്തിയിരുന്നു. അതും ചെടിച്ചട്ടികളില്‍ ആയിരുന്നു. അപ്പോള്‍ ഒരു ദിവസം കണ്ണന്‍ അമ്മയെ സഹായിക്കാന്‍ വന്നു. കണ്ണന് അഞ്ചോ ആറോ വയസ്സ് പ്രായമുള്ള കാലത്തെ കഥയാണ് പറയുന്നത്. ഒന്നു രണ്ടു ചെടി ചട്ടികളില്‍ കണ്ണന്‍ തന്നെ വെള്ളം ഒഴിക്കാന്‍ തുടങ്ങി. പിന്നെ എല്ലാ ദിവസവും അതൊരു പതിവായി തീര്‍ന്നു. അമ്മ ഓഫീസില്‍ നിന്നെത്തി ചെടികള്‍ നനയ്ക്കുമ്പോള്‍ കണ്ണനും ഒപ്പം വന്നു കണ്ണന്റെ രണ്ടു ചെടി ചട്ടികളിലെ ചീരക്കും വെള്ളം ഒഴിക്കും. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അമ്മ ചീര കറി വെയ്ക്കാന്‍ വേണ്ടി മുറിച്ചു. അപ്പോള്‍ കണ്ണന്‍ കണ്ണന്റെ ചെടിച്ചട്ടികളിലെ ചീര തന്നെ കണ്ണന് കറി വെയ്ക്കണം. പക്ഷേ അതില്‍ അമ്മ ഉപ്പും മുളകും ഒന്നും ഇടരുത് എന്ന് വാശി പിടിച്ചു. അമ്മ കുറെയൊക്കെ പറഞ്ഞെങ്കിലും എല്ലാ ദിവസവും ചെടികള്‍ക്ക് കൃത്യമായി വെള്ളം നനച്ച കുട്ടിയ്ക്ക് ഒരു പ്രോത്സാഹനം ആയിക്കോട്ടെ എന്ന് കരുതി ആ ചീര മാത്രമായി കറി വയ്ക്കാന്‍ സമ്മതിച്ചു. കറി എന്ന് പറഞ്ഞാല്‍ ആ ചീര മാത്രം വേവിച്ചു. പിന്നീട് കണ്ണന് ചീര കഴിക്കാന്‍ കൊടുത്തപ്പോള്‍ കുട്ടിക്ക് ആകെ വിഷമമായി. അമ്മ കുറെ ചോദിച്ചപ്പോള്‍ കണ്ണന്‍ പറഞ്ഞു. കണ്ണന്‍ ആ ചെടിചട്ടികളില്‍ മുളക് പൊടിയും ഉപ്പും ഒക്കെ ഇട്ടിരുന്നുവത്രേ. അതൊക്കെ ആദ്യമേ ഇട്ടാല്‍ പിന്നെ കറി വെയ്ക്കുമ്പോള്‍ അതൊന്നും ഇടേണ്ടി വരില്ല എന്നായിരുന്നു കണ്ണന്റെ പ്രതീക്ഷ.
ഇത് കേട്ടപ്പോള്‍ എനിക്ക് ഓര്മ വന്നത്  കോഴി മുട്ടകള്‍ക്ക് മേല്‍ അടയിരിക്കാന്‍ ശ്രമിച്ച തോമസ്‌ ആല്‍വാ എഡിസനെയാണ്. ഒരു തോമസ്‌ ആല്‍വാ കണ്ണന്‍ ആവാന്‍ സാധ്യതയുണ്ടായിരുന്നു എന്നും കണ്ണനോട് പറഞ്ഞു.
പിന്നെ അമ്മക്ക് രണ്ടു കോഴികളും ആ കാലത്ത് ഉണ്ടായിരുന്നു. അല്ലിയും മല്ലിയും.  എല്ലാ ദിവസവും എപ്പോള്‍ പുറത്തിറങ്ങിയാലും അമ്മയുടെ തോട്ടത്തിലെ ഇലകള്‍ തിന്നു നശിപ്പിക്കുകയായിരുന്നു അവരുടെ പ്രധാന ജോലി. അപ്പോള്‍ ഒരു ദിവസം  കണ്ണന്‍ ഒരു ചെറിയ കത്രികയുമായി  വന്നു അമ്മയുടെ ചെടികള്‍ ഷേപ്പ് ചെയ്യാന്‍ തുടങ്ങി. ഏതോ ഒരു പാര്‍ക്കിലെ ചെടികള്‍ കണ്ടപ്പോള്‍ ഉണ്ടായ പുതിയ ആഗ്രഹം. കണ്ണന്‍ ചെടികള്‍ മുറിച്ചു മുറിച്ചു അവസാനം ഒരില പോലും ബാക്കിയില്ലാതെ ആയി അത്രേ. പിന്നെ അമ്മ പറഞ്ഞു അല്ലിയും മല്ലിയും കണ്ണനെക്കാള്‍ നല്ല തോട്ടക്കാര്‍ ആണ്.

എന്തായാലും ഇത്രയും ഒക്കെ ആയപ്പോള്‍ കണ്ണനും ഗാര്‍ഡനിംഗ് -ല്‍ പിന്നെ അധികം സാഹസങ്ങള്‍ ചെയ്യാന്‍ മുതിര്‍ന്നില്ല. എന്തൊക്കെ വിപ്ലവാത്മകമായ ഗാര്‍ഡനിംഗ് കണ്ടു പിടിത്തങ്ങളാണാവോ നമുക്ക് നഷ്ടമായത്.  :)

ശിഷ്യനും മകനും

നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും വള്ളത്തോള്‍ നാരായണ മേനോന്റെ ശിഷ്യനും മകനും കവിതയുടെ വരികള്‍ ഓര്‍മ്മയുണ്ടോ? കുറച്ചു നാളായി ഓര്‍ക്കാന്‍ ശ്രമിക്കുകയാണ്.

പക്ഷേ കിട്ടുന്നേ ഇല്ല.  

Sunday, March 7, 2010

എസ്ക്വയെര്സ്

ശിശിര കാലം തുടങ്ങിയെന്നൊക്കെ ആണ് പറയുന്നതെങ്കിലും ചൂടിനു യാതൊരു കുറവുമില്ല. ഞങ്ങളുടെ അപ്പര്ട്ട്മെന്റ് ഒരു മൈക്രോ വേവ് അവന്‍ പോലെ തിളയ്ക്കുകയായിരുന്നു. കണ്ണന്‍ ആണെങ്കില്‍ രണ്ടു മൂന്നു ആഴ്ചകളായി സോഷ്യല്‍ മീഡിയ റിസര്‍ച്ച് പേപ്പറിന്റെ ടെന്‍ഷനില്‍ ആണ്.  കണ്ണന്‍ ഉറങ്ങുന്നുണ്ടോ എന്ന് തന്നെ സംശയമാണ്. എല്ലാ ദിവസവും ഒത്തിരി വൈകിയും എഴുത്തും വായനയും തകൃതിയായി നടക്കുന്നുണ്ട്. കണ്ണന് ഈ പ്രാവശ്യം കിട്ടിയ സൂപര്‍വൈസര്‍  ആണെങ്കില്‍  ഒരു ഭീകരിയാണെന്നാണ്  കേള്‍വി. ഈ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെ  ഒരു സണ്‍‌ഡേ ആഫ്ടര്‍നൂണ്‍ വേസ്റ്റ് ചെയ്യണ്ട എന്ന് കരുതി ഞങ്ങള്‍ പുറത്തേക്കിറങ്ങി. വീട്ടില്‍ തന്നെയിരുന്നാല്‍ ഒരു രണ്ടു  മൂന്നു മണിക്കൂര്‍ ഉറങ്ങി തീര്‍ക്കും  എന്ന് ഉറപ്പായിരുന്നു. ചൂട് കൂടി കൂടി ഒരു പനി പിടിച്ച മാതിരി ക്ഷീണം തോന്നുന്നുണ്ടായിരുന്നു. . എസ്ക്വയെര്സ്-ല്‍   പോയിരുന്നാല്‍ രണ്ട്ട് ഗുണങ്ങള്‍ ഉണ്ട് . ഒന്നു എ സി ..പിന്നെ ഒരു മണിക്കൂര്‍ നമുക്ക് ഫ്രീ ഇന്റര്‍നെറ്റ് കിട്ടും.. അത് കഴിഞ്ഞാലും നമുക്ക് പബ്ലിക്‌ ലൈബ്രറിയുടെ  ഫ്രീ വൈ ഫൈ ഉപയോഗിക്കാം. അതുകൊണ്ട് ലൈബ്രറിയുടെ  തൊട്ടടുത്തുള്ള എസ്ക്വയെര്സ് തന്നെ സെലക്ട്‌ ചെയ്തു. എസ്ക്വയെര്സ് ഞങ്ങള്‍ക്ക് വളരെ ഇഷ്ടപെട്ട ഒരു കോഫി ഷോപ്പ് ആണ്.

അങ്ങനെ  എസ്ക്വയെര്സ്-ല്‍ എത്തി. സൌകര്യ പ്രദമായ ഒരു മേശയും കിട്ടി. അടുത്ത് തന്നെ പവര്‍ സോക്കറ്റ് ഉണ്ട്. അപ്പോള്‍ ലാപ്ടോപ് ചാര്‍ജ് ചെയ്യാന്‍ കുഴപ്പമില്ല.  എന്താ തിരക്ക് വീക്ക്‌ ഡെയ്സ് ഒരിക്കലും ഇത്രയും തിരക്ക് കണ്ടിട്ടില്ല ഇവിടെ. വീക്ക്‌ എന്‍ഡ് എല്ലാരും ഇവിടെയാണെന്ന്  തോന്നുന്നു. എല്ലാ പ്രായക്കാരും. എല്ലാവര്ക്കും ലാപ്ടോപ്, നെറ്റ് ബുക്ക് അങ്ങനെ  എന്തെങ്കിലും ഉണ്ട്.  സ്റ്റുഡന്റ്സ്   ആണ് കൂടുതലും. പരീക്ഷക്കാലം  ആണ്. എല്ലാവരും കുറെയധികം പുസ്തകങ്ങളും ആയാണ്  ഇരിപ്പ്. ലൈബ്രറി തൊട്ടടുത്ത്‌ ആവുന്നതിന്റെ ഒരു സൌകര്യവും ഉണ്ട്. കണ്ണന്‍ അപ്പോള്‍ തന്നെ  സോഷ്യല്‍ മീഡിയയുടെ ആഴങ്ങളിലേക്ക്  ഊളിയിട്ടു പോയി. റിപ്പോര്‍ട്ടിന്റെ അവസാന മിനുക്ക്‌ പണികളിലാണ്. എന്നാല്‍ പിന്നെ ഞാന്‍ ഒരു ബ്ലോഗ്‌ എഴുതിയേക്കാം എന്ന് വിചാരിച്ചു തുടങ്ങിയതാണ് ഈ പോസ്റ്റ്‌.

തൊട്ടടുത്ത ടേബിളില്‍ ഒരു ചീനക്കാരി  പെണ്‍കുട്ടിയും ആ കുട്ടിയുടെ അച്ഛനും. മൂന്നോ നാലോ വയസ്സ് മാത്രമേ ഉണ്ടാവൂ ആ കുട്ടിക്ക്. മേശപ്പുറത്തു കുറേ കുട്ടി പഞ്ചസാര പായ്ക്കറ്റുകള്‍ ഉണ്ട്.  അത് ഒന്നൊന്നായി കഴിച്ചു കൊണ്ടേയിരിക്കുകയാണ് ആ കുട്ടി.  അമ്മയാണെങ്കില്‍ എന്ത് വേണെമെങ്കിലും ആയികൊള്ളൂ  എന്ന മട്ടില്‍ തൊട്ടപ്പുറത്ത്    ഗൂഗിള്‍ ചാറ്റ്.  കുട്ടിയുടെ അച്ഛന്‍ മാഗസിന്‍സ് വായിച്ചു തീര്‍ക്കാനുള്ള   തത്രപ്പാടില്‍.
അതിനപ്പുറത്ത് മറ്റൊരു കപ്പിള്‍സ്. അവര്‍ രണ്ടു പേരും വന്ന നേരം മുതല്‍ ഐ ഫോണിലാണ്. ഏകദേശം നാലു  മണിക്കൂറുകള്‍ ഞങ്ങള്‍ അവിടെ ചെലവഴിച്ചു. അത്രയും നേരം അവരും അവിടെ ഉണ്ടായിരുന്നു. ഒരിക്കല്‍ പോലും അവര്‍ പരസ്പരം സംസാരിച്ചു കണ്ടില്ല. രണ്ടു പേരും മുഴുവന്‍ നേരവും ഐ ഫോണില്‍ തന്നെ ആയിരുന്നു. അവര്‍ പരസ്പരം സംസാരിക്കുന്നതു ടെക്സ്റ്റ് അയച്ചാണോ ആവോ.

അപ്പോള്‍ അതാ അടുത്ത കപ്പിള്‍സ്  വരുന്നു. ആറടി പൊക്കമുള്ള സായിപ്പും അദ്ധേഹത്തിന്റെ പകുതി പൊക്കമുള്ള ചൈനക്കാരിയും. കണ്ണന് സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചു ഇവരെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആ സായിപ്പിന് അധികം സമസിയാതെ കൂനു  വരുമെന്നാണ്  തോന്നുന്നത്. അത്രയേറെ  കുനിഞ്ഞാണ് ആ മനുഷ്യന്‍ ഗേള്‍ ഫ്രെണ്ടിനോട് സംസാരിക്കുനത്.

മറ്റൊരു ടേബിളില്‍ ഒരു അപ്പൂപ്പനും  അമ്മൂമ്മയും  നെറ്റ് ബൂകുമായി വന്നു  കഠിന പരിശ്രമത്തിലാണ്. അവര്‍ക്ക് നെറ്റ് കണക്റ്റ്  ചെയ്യാന്‍ പറ്റുന്നില്ല. ലൈബ്രറിയുടെ നെറ്റ്‌വര്‍ക്ക്-നു ഇന്ന് എന്തോ പ്രോബ്ലം ഉണ്ടെന്നു തോന്നുന്നു. ഞാനും കുറച്ചു നേരം ശ്രമിച്ചിട്ടും പറ്റുന്നില്ലായിരുന്നു.

ഒരു ടേബിളില്‍ നാലു സ്കൂള്‍ കുട്ടികളാണ്. അവരും ഇന്‍റര്‍നെറ്റില്‍ തന്നെ. പക്ഷേ ഫെയ്സ് ബുക്ക്‌ മാത്രം. മൂന്നു മണിക്കൂര്‍ തുടര്ച്ചയായി ഫെയ്സ് ബുക്കില്‍ എന്താ ചെയ്യാനുള്ളത്. അറിയില്ല. ചോദിച്ചു നോക്കിയാലോ എന്ന് പല വട്ടം വിചാരിച്ചു.  പക്ഷേ ചോദിച്ചില്ല.
എനിക്ക് തോന്നുന്നു മനുഷ്യന്‍ ഒരു സോഷ്യല്‍ അനിമല്‍ എന്നത് മാറി ഇപ്പോള്‍ സോഷ്യല്‍ മീഡിയ അനിമല്‍ ആയി. എല്ലാരും ജീവിക്കുന്നത് സോഷ്യല്‍ മീഡിയയില്‍. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നത് ആരാണെന്നു   ആര്‍ക്കും  അറിയില്ല. അത് അറിയണമെന്ന്  ആഗ്രഹവും  ഇല്ല.
ഇന്നത്തെ  സ്പെഷ്യല്‍  ടിരാമിസു   ആയിരുന്നു. ഞങ്ങള്‍ വന്നപ്പോള്‍  ഒരു വലിയ  കേക്ക്  ഉണ്ടായിരുന്നു.  അത് ഇപ്പോള്‍ ഏകദേശം തീര്‍ന്നു.  എല്ലാരും ഓര്‍ഡര്‍  ചെയ്യുന്നത്  ടിരാമിസു   തന്നെയാണ്. ഞങ്ങളും  അത് തന്നെയാണ്  കഴിച്ചത്. നല്ല  ടേസ്റ്റ്  ഉണ്ടായിരുന്നു. കണ്ണന്റെ  ഒരു ഫ്രണ്ട്  ടിരാമിസു   എക്സ്പര്‍ട്ട്    ആണെന്ന്  കേട്ടിട്ടുണ്ട്. ഒരു ദിവസം  റെസിപ്പീ  വാങ്ങി  ഒന്നു പരീക്ഷിച്ചു  നോക്കണം. എന്‍റെ  പാചക  പരീക്ഷങ്ങള്‍  കഴിഞ്ഞ  ബ്ലോഗില്‍  കണ്ടതല്ലേ. അതുകൊണ്ട്  അധികം പ്രതീക്ഷയൊന്നും  വേണ്ട, പക്ഷേ കാക്കയ്ക്കും  തന്‍  കുഞ്ഞു  പൊന്‍   കുഞ്ഞു  എന്ന് പറയുന്നത് പോലെ.

സോഷ്യല്‍ മീഡിയ കഴിഞ്ഞാല്‍  അടുത്ത വിഷയം ഐ ഫോണ്‍. അതില്ലാതെ  ജീവിതം  ഇല്ല  എന്ന അവസ്ഥയാണ്  ഇവിടെ. ഇന്ന് രാവിലെ  ഞങ്ങള്‍ ഒരു വീട്  കാണാന്‍  പോയി. വളരെ നല്ല  ഒരു വീട്. ഇവിടെ ഞങ്ങള്‍ കണ്ടിട്ടുള്ളതില്‍  വച്ച്  ഏറ്റവും  നല്ല  വീട്. പക്ഷേ വളരെ ലാഭകരവുമായിരുന്നു. ഒരു വീടിന്റെ ഔട്ട്‌ ഹൌസ് പോലെ ഒരു പോര്‍ഷന്‍. പക്ഷേ മനോഹരമായിട്ടുണ്ട്.  ആരൊക്കെയോ  ആ വീട്  കാണാന്‍  ഇന്നും  നാളെയുമൊക്കെയായി  വരുന്നുണ്ടത്രേ. ഇവിടെ ഒരു ടെസ്റ്റും  ഇന്റര്‍വ്യൂവും  ഒക്കെ വേണ്ടി  വരുമെന്ന്  തോന്നുന്നു വീട് കിട്ടാനും.. കണ്ണന്‍ ആ വീടിനെ  കുറിച്ച്  തന്നെ  പറഞ്ഞു  കൊണ്ടിരിക്കുകയാണ്  ഇപ്പോഴും.  അത് കിട്ടുമോ  ആവോ. വീടിനു പിന്നില്‍ ഒരു നദിയും ഉണ്ടായിരുന്നു.

ഈ കഫെയില്‍ ഇരിക്കുന്ന ഓരോരുത്തര്‍ക്കും ഒരു കഥ പറയാനുണ്ടാവും. ഇന്നലെ കണ്ട സിനിമ കേരള കഫെ പോലെ. എനിക്ക് ആ സിനിമ ഇഷ്ടമായി. പക്ഷേ ഒത്തിരി വിഷമവും ഉണ്ടാക്കി ചില കഥകള്‍. പ്രത്യേകിച്ചും അവസാനം ട്രെയിന്‍ സ്റ്റേഷനില്‍ എത്തിപ്പെടുന്ന മുത്തശ്ശിയും പൂച്ചക്കുട്ടിയും. പിന്നെ മയില്‍ പീലിയും പിടിച്ചു വര്‍ണാഭമായ ജീവിതവും സ്വപ്നം കണ്ടു പുതിയതായി കിട്ടിയ അച്ഛനോടും   അമ്മയോടും യാത്രയായ കുട്ടിയും. നോസ്ടാല്ജിയ എന്ന പൊങ്ങച്ചവും പേറി നടക്കുന്ന പ്രവാസി ഇത്തിരി ചിരിപ്പിച്ചു.

കണ്ണന്‍ റിപ്പോര്‍ട്ട്‌ ഫിനിഷ് ചെയ്തു. സണ്‍‌ഡേ ആഫ്റ്റര്‍ നൂണ്‍  വേസ്റ്റ് ചെയ്യാത്തതില്‍ ഒരു സന്തോഷം. അപ്പോള്‍ നിങ്ങള്‍ എല്ലാവര്ക്കും മനോഹരമായ ഒരു പുതിയ ആഴ്ച ആശംസിക്കുന്നു.

Saturday, March 6, 2010

പാചക പരീക്ഷണങ്ങള്‍

 എന്‍റെ ചില പാചക പരീക്ഷണങ്ങള്‍/അബദ്ധങ്ങള്‍ ...


 ആദ്യമായി ഒരു മുട്ട പുഴുങ്ങാന്‍ ശ്രമിച്ചപ്പോള്‍ അത് ഇങ്ങനെ ഒരു വിചിത്ര രൂപത്തിലായി പോയി .....ഇപ്പോള്‍ പക്ഷേ ഞാന്‍ എക്സ്പര്‍ട്ട് ആയിട്ടുണ്ട്‌ കേട്ടോ..
DSC01753-1കുറച്ചു നാള്‍ എല്ലാ ദിവസവും ഞങ്ങളുടെ ബ്രേക്ഫാസ്റ്റ് ഇതായിരുന്നു. സിമ്പിള്‍ ആന്‍ഡ്‌ ഹമ്പിള്‍ ഉപ്പുമാവ് .DSC01652(1) edited-1

 ഇപ്പോള്‍ മുട്ടക്കറിയുടെ രൂപം  കണ്ടോ?  പുരോഗതിയില്ലേ?


  DSC01756-1 ചെമ്മീന്‍ കറി കണ്ടോ? 
DSC01769-1 ഇത് കണ്ടോ ചിക്കന്‍....ആദ്യമായി ചിക്കന്‍ എന്‍റെ കിച്ചണില്‍ എത്തിയപ്പോള്‍ ..DSC02476-1 ഇത് ഇന്‍റര്‍നെറ്റില്‍ എവിടെയോ കണ്ട ഒരു വിചിത്ര മുട്ടക്കറി ട്രൈ ചെയ്തു നോക്കിയതാ.  താഴെയുള്ള രണ്ടു ചിത്രങ്ങളും അതാണ് കേട്ടോ.  എന്‍റെ അമ്മ ഈ ചിത്രങ്ങള്‍  കണ്ടു ഒത്തിരി ചിരിച്ചതാണ്. എന്‍റെ നമ്പര്‍ വണ്‍ അബദ്ധം എന്നാണ് അമ്മ  പറഞ്ഞത്.DSC03314-1 DSC03316-1ഇത് കണ്ടോ ഞാന്‍ ഉണ്ടാക്കിയ ഓണസദ്യ. വാഴയില ഇല്ല. എന്നാലും ഓക്കേ അല്ലേ? :) DSC05048-1 ഉപ്പേരി ഉപ്പേരി .........ഇത് മാത്രം എനിക്ക് കൃത്യമായി അമ്മയുണ്ടാക്കുന്ന അതെ രുചിയില്‍ ഉണ്ടാക്കാന്‍ പറ്റാറുണ്ട് ... ബാക്കിയെല്ലാം ഓരോ പ്രാവശ്യവും ഓരോ രുചിയില്‍ ഓരോ രൂപത്തില്‍ ഓരോ ഭാവത്തില്‍ ഒക്കെയാDSC05240-1 എന്‍റെ ആദ്യത്തെ കേക്ക് ...സത്യം പറയട്ടെ വലിയ കുഴപ്പമില്ലായിരുന്നു .. :)DSC06125-1 ഇത് കണ്ടോ പൈന്‍ ആപ്പിള്‍ അപ്പ്‌ സൈഡ് ഡൌണ്‍. ഹി ഹി ..ഒരു നാള്‍ ഞാനും അമ്മയെ പോലെ.... .......DSC06176-1   സാല്‍മണ്‍ ...എങ്ങനെയുണ്ട്? നന്നായിട്ടില്ലേ?  DSC08250-1 ഇതാണ് ക്ലാസ്സിക്‌ പുഡിംഗ്...വെറും 10  മിനിട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയതാ.  ഇത്തവണത്തെ ക്രിസ്മസ് സ്പെഷ്യല്‍.... ജൂലി ആന്‍ഡ്‌ ജൂലിയ കണ്ടു കഴിഞ്ഞപ്പോള്‍ ഉണ്ടായ ഒരു ഇന്‍സ്പിരേഷന്‍...  ഇതിന്റെ മുകളില്‍ മില്‍ക്ക്മെയ്ഡ് ഇട്ടു കഴിച്ചപ്പോള്‍ നല്ല രസമുണ്ടായിരുന്നു. ഹി ഹി. റെസിപ്പി ഉണ്ടാക്കിയ ആള്‍ അങ്ങനെ ഒരു കോമ്പിനേഷന്‍ സ്വപ്നത്തില്‍ പോലും ഓര്‍ത്തിട്ടുണ്ടാവില്ല...ഇപ്പോള്‍ നിങ്ങള്ക്ക് എന്‍റെ പാചക പരീക്ഷണങ്ങളുടെ  ഭീകരതയെ കുറച്ചു ഏകദേശം ഒരു ഐഡിയ കിട്ടിയിട്ടുണ്ടാവുമല്ലോ.  DSC08460-1 ഇത് എന്‍റെ സ്പെഷ്യല്‍ പായസം.  . ഞാന്‍ ഉണ്ടാക്കിയത് കൊണ്ട് പറയുന്നതല്ല ശരിക്കും സ്പെഷ്യല്‍ ആണ് കേട്ടോ.  ഇത് ഇത് വരെ കഴിച്ച എല്ലാര്ക്കും ഇഷ്ടമായി. :)DSC09098-1 ഇത് എന്‍റെ വട്ടയപ്പം ആവശ്യമായ പത്രങ്ങളുടെ അപര്യാപ്തത കാരണം ഇഡ്ഡലി ആയപ്പോള്‍.  കണ്ണന്റെ പിറന്നാള്‍ സ്പെഷ്യല്‍ ആയിരുന്നു ഇത്. DSC09193-1

എന്‍റെ എല്ലാ അബദ്ധങ്ങളും ഒരു വിജയമായി തീരുന്നതു കണ്ണന്‍ ഇതൊക്കെ കഴിച്ചു സഹായിക്കുന്നത് കൊണ്ടാണ്.  കണ്ണന്‍ എന്ന Taster -ന്റെ വിദഗ്ധമായ സത്യസന്ധമായ അഭിപ്രായങ്ങള്‍ ആണ് എന്‍റെ വിജയത്തിന്റെ  രഹസ്യം.  അതുകൊണ്ട് ഈ ഫുഡ്‌ സ്പെഷ്യല്‍ ബ്ലോഗ്‌ എന്‍റെ കണ്ണന് സ്പെഷ്യല്‍ സമ്മാനം.

Wednesday, March 3, 2010

എന്തൊക്കെയോ ചില കുത്തികുറിപ്പുകള്‍

പണ്ട് ഓസോണ്‍പാളിയെ കുറിച്ച് ഒരു ഉപന്യാസ മത്സരത്തിനു പോയപ്പോള്‍ ആണോ ആഗോള താപ വ്യാപനം എന്‍റെ തലയ്ക്കു പിടിച്ചത് എന്ന് കൃത്യമായി ഓര്‍മയില്ല. എന്തായാലും ഇതൊക്കെ എന്‍റെ സ്വന്തം വിഷയങ്ങള്‍ ആണെന്ന് കരുതി ,  മനസ്സിനോട് വളരെയടുത്ത് സൂക്ഷിച്ചിരുന്നതാണ്. പണ്ട് വൈകുന്നേരം അമ്പലത്തിലേക്കുള്ള യാത്രകളില്‍ മാളുവിന്റെയും ചിന്ച്ചുവിന്റെയും ജിഷ്ണുവിന്റെയുമൊക്കെ മുന്നില്‍ എനിക്ക് അറിയാത്തതായി ഒന്നുമില്ല എന്ന് കാണിക്കാന്‍ വേണ്ടി ഞാന്‍ നടത്തിയിരുന്ന പ്രഭാഷണങ്ങളില്‍ ഇതൊക്കെ ചില വിഷയങ്ങളായിരുന്നു.  സി വി രാമനെയും ഐന്‍സ്ടീനെയും ഒക്കെ ആരാധിച്ചിരുന്ന ആ കാലത്ത് ഞാനും അവരുടെ പാതകളില്‍ സഞ്ചരിക്കും ഒരു കാലത്ത് എന്ന് എന്നെ തന്നെ വിശ്വസിപ്പിക്കാന്‍ ഇതൊക്കെ ആയിരുന്നു വഴികള്‍. :) ലതചേച്ചിയും ശ്രീജചേച്ചിയുമൊക്കെ ഞങ്ങളോടൊപ്പം കൂടിയപ്പോള്‍ ഷെയ്ക്ക്സ്പിയറും ലിയോ  ടോള്‍സ്ടോയിയും  മറ്റു വിശ്വ വിഖ്യാത സാഹിത്യ കൃതികളും കുട്ടി കഥകളായി ഒക്കെ ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നു.സയന്‍സും ടെക്നോളജിയുമൊക്കെ വളരെ വളരെ പ്രിയപ്പെട്ടതായിരുന്നു ഒരു കാലത്ത്. പിന്നെ എപ്പോഴോ  ഇഷ്ടങ്ങള്‍ മാറി. ഇല്ലാതായി എന്ന് പറയാന്‍ പറ്റില്ല, മനസ്സിന്റെ ഏതോ ഒരു കോണില്‍ ഇപ്പോഴും നക്ഷത്ര സമൂഹങ്ങളും വാല്‍ നക്ഷത്രങ്ങളുമൊക്കെ പറന്നു പറന്നു നടക്കുന്നുണ്ട്. പക്ഷേ പണ്ട് ഉണ്ടായിരുന്ന അത്രയും അടുപ്പം ഉണ്ടോ എന്ന് സംശയമാണ്. പണ്ട്  ജുപിറ്ററിനെയും ഓറിയോനിനെയുമൊക്കെ എന്‍റെ കസിന്‍സിനെക്കാള്‍ കൂടുതല്‍ ഇഷ്ടമായിരുന്നു.
സയന്റിസ്റ്റ് ആവും ഞാന്‍ ഒരിക്കല്‍ എന്ന് ഏതോ ഒരു ക്ലാസ്സില്‍ ടീച്ചര്‍ ചോദിച്ചപ്പോഴും ഞാന്‍ പറഞ്ഞിരുന്നു. പിന്നെയെപ്പോഴേ ജേര്‍ണലിസ്റ്റ് , ഐ പി എസ് മോഹങ്ങളൊക്കെ തല പോക്കിയെങ്കിലും ഈ വഴിക്കൊന്നും പോകാതെ അവസാനം ഞാന്‍ എത്തിപ്പെട്ടത് വിവര സാങ്കേതിക വിദ്യയുടെ മായ ലോകത്താണ്. അതിനിടയ്ക്കെപ്പോഴോ വിമാനം പറത്താനുള്ള ആഗ്രഹവും ഉണ്ടായിരുന്നു കുറച്ചു കാലം. 2012 കണ്ടപ്പോള്‍ ഈ ആഗ്രഹത്തിനെയൊന്നു പൊടി തട്ടിയെടുക്കണോ എന്ന് ഞാന്‍ കുറച്ചു ആലോചിച്ചതാണ്.

ആഗോള താപ വ്യപനത്തിനെ കുറിച്ച് ചിന്തിച്ചു ചിന്തിച്ചു കാടു കയറി വേറെ എവിടെയൊക്കെയോ പോയി. ആഗോള താപവ്യാപനം ഒരു തട്ടിപ്പാണെന്ന് കുറച്ചു പേര്‍ വാദിക്കുമ്പോള്‍ സിഡ്നി ഷെല്‍ഡന്റെയാണെന്ന് തോന്നുന്നു, ഒരു ഫിക്ഷനില്‍ വായിച്ചതു പോലെ ഒരു കാലാവസ്ഥ നിയന്ത്രണ യന്ത്രം വച്ച് ആരും ഇതൊന്നും മാറ്റുന്നതല്ല എന്ന് വിശ്വസിക്കട്ടെ. ഓസോണ്‍ പാളിക്ക് വേണ്ടി വാദിച്ചു ഉപന്യാസം എഴുതിയപ്പോള്‍ അതിന്റെ ഭീകരതകള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന ഈ സ്ഥലത്ത് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഓസോണ്‍ പാളി തീരെ ഇല്ലാതായ ഒരു സ്ഥലത്താണ് ഞാന്‍ ഇപ്പോള്‍. ഇങ്ങനെയൊക്കെയാണ് സീക്രട്ടില്‍ പറയുന്ന രഹസ്യം പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുന്നു. നമ്മുടെ ഉള്ളിലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ സത്യമായി വരുന്ന മായാജാലം.

ലോസ്റ്റ്‌ സിമ്പല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ പുതിയതായി ചിന്തിക്കാന്‍ ഒരു വിഷയം കിട്ടി, സത്യം പറഞ്ഞാല്‍ പുതിയ വിഷയമല്ല. പക്ഷേ വളരെ വളരെ പഴയ ഒരു വിഷയത്തിനു പുതിയൊരു പേര്. നോയെടിക് സയന്‍സ്. മനുഷ്യ മനസ്സിന്റെ അവിശ്വസനീയമായ കഴിവുകളെ കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന മേഖല. പണ്ടത്തെ നമ്മുടെ മഹര്‍ഷി വര്യന്മാരോക്കെ ഇതിന്റെ വക്ത്താക്കള്‍ ആയിരുന്നു എന്ന് വേണം എന്ന് കരുതാന്‍. ആത്മാവ് നില നില്‍ക്കുന്നു അത് അനശ്വരമാണ് എന്ന് തെളിയിക്കാനായി നടന്ന ഒരു പരീക്ഷണത്തെ കുറിച്ചും ഡാന്‍ ബ്രൌണ്‍ പറയുന്നുണ്ട്. എന്തായാലും ബുക്ക് ഞാന്‍ എന്ജോയ്‌ ചെയ്തു. പക്ഷേ എന്തായാലും ഡാവിഞ്ചി കോഡിന്റെ അത്രയും എത്തിയിട്ടില്ല. ആ ബുക്ക്‌ ഞാന്‍ ഒന്നര ദിവസം കൊണ്ട് വായിച്ചു തീര്‍ത്തു. പക്ഷേ ഇതിനു ഞാന്‍ അഞ്ചു ദിവസമെടുത്തു. ഡാവിഞ്ചി കോഡ് പോലെയൊരു ബുക്ക്‌ ഒരിക്കല്‍ മാത്രമേ ഒരാളുടെ ജീവിതത്തില്‍ എഴുതാന്‍ പറ്റൂ എന്ന് തോന്നുന്നു. ഡാവിഞ്ചി കോഡ് വായിച്ചു കഴിഞ്ഞപ്പോള്‍ചരിത്രം ഞാന്‍ വേണ്ട വിധത്തില്‍ പഠിച്ചില്ല എന്നുള്ള വിഷമമായിരുന്നു കുറച്ചുകാലം.

ഈ ബ്ലോഗ്‌ എല്ലാംകൂടെ ഒരു അവിയല്‍ പോലെ ആയിപ്പോയി. പ്രത്യേകിച്ചൊരു വിഷയത്തെ കുറിച്ചു ചിന്തിക്കാതെ വിരല്‍ത്തുമ്പുകളില്‍  വന്ന വാക്കുകള്‍ ഒക്കെ ടൈപ്പ് ചെയ്തു ഇങ്ങനെ ആയിപ്പോയി.  ഇത്രയും ടൈപ്പ് ചെയ്ത സ്ഥിതിക്ക് എന്തായാലും പോസ്റ്റ്‌ ചെയ്തേക്കാം.