Wednesday, September 22, 2010

Chefs are wanted ..

fully furnished ആയ വീട്ടില്‍ നിന്ന് empty ആയ വീട്ടിലേക്കു മാറിയാല്‍ എന്ത് സംഭവിക്കും? അതും ഒരു ഭേദപ്പെട്ട ഷോപ്പിംഗ്‌ മാളിന്റെ തൊട്ടടുത്ത്‌. ഷോപ്പിംഗ്‌ മാനിയ ..അതായിരുന്നു കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങള്‍..പിന്നെ കഴിഞ്ഞ മാസം കണ്ണന്റെ അച്ഛനും അമ്മയും ഞങ്ങളോടൊപ്പം ഇവിടെ ആയിരുന്നു   അമ്മക്ക് ഈ ലോകത്തില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം  കണ്ണന്‍  ആണോ...ഷോപ്പിംഗ്‌ ആണോ എന്ന് ചോദിച്ചാല്‍ അച്ഛന്‍ പോലും ഒരു നിമിഷം ഒന്ന് ചിന്തിക്കും ഉത്തരം പറയാന്‍..അപ്പോള്‍ ഈ ഷോപ്പിംഗ്‌ മേളയില്‍ അമ്മയും കൂടെ കൂടിയാല്‍..അതെ..ഞാനിപ്പോള്‍ ഷോപ്പിംഗ്‌ എന്ന് കേട്ടാല്‍ ഓടിയൊളിക്കും... ഇനി എന്നെ കൊന്നാലും ഈ ഷോപ്പിംഗ്‌ മാളില്‍ കാല് കുത്തില്ല. എന്നാണ്‌ എന്റെ ഇപ്പോഴത്തെ അവസ്ഥ...

ഈ ഷോപ്പിംഗ്‌ മേളയില്‍ കണ്ണന് താല്പര്യമുള്ളത്  ഇലക്ട്രോണിക് ഷോപ്പുകള്‍ മാത്രമാണ്. മറ്റുള്ള കടകളൊക്കെ severely allergic .... സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയാല്‍ ഷോപ്പിംഗ്‌  കാര്‍ട്ട്‌ ഉന്തി നടക്കുക എന്നത് കണ്ണന്റെ ജോലിയാണ്. പക്ഷെ ഞാനും അമ്മയും ഓറഞ്ച് വേണോ അതോ ഗ്രെയ്പ് ഫ്രൂട്ട് മതിയോ എന്ന് പറഞ്ഞു കഴിയുമ്പോഴേ കണ്ണന്‍ ചെക്ക്‌ ഔട്ടില്‍ എത്തി കഴിയും...കാരണം കണ്ണന് ബോറടിക്കും ..പക്ഷെ ഇലക്ട്രോണിക് ഷോപ്പുകള്‍.. ഒരേ ഷോപ്പില്‍ എത്ര പ്രാവശ്യം കയറിയാലും മണിക്കൂറുകള്‍ ചെലവഴിച്ചാലും ബ്രോഷര്‍ മുഴുവനും പലവട്ടം വായിച്ചാലും ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ റിവ്യൂകളും വായിച്ചാലും ഒരിക്കലും ഒരിക്കലും ബോറടിക്കില്ല..

അങ്ങനെ റിസര്‍ച്ച് ചെയ്തു എല്ലാ ഷോപ്പുകളും കയറിയിറങ്ങി പ്രൈസ് കമ്പാരിസണ്‍ ഒക്കെ നടത്തി അവസാനം ഞങ്ങളുടെ ഹോം തിയേറ്റര്‍ സിസ്റ്റം കമ്പ്ലീറ്റ്‌ ആയി..
ആദ്യം ടി വി ....അത് LCD ആണോ LED ആണോ... സോണി ആണോ സംസന്ഗ് ആണോ? 42 ഇഞ്ച്‌ ആണോ 40 ഇഞ്ച്‌ ആണോ? അങ്ങനെ അങ്ങനെ...ഭാഗ്യം..ബ്ലൂറെ പ്ലെയര്‍ ടെലിവിഷനോപ്പം വന്നു..അല്ലെങ്കില്‍ അതും ഒരു തിസീസ് ആവുമായിരുന്നു. പിന്നെ അത് കഴിഞ്ഞപ്പോള്‍ ഹോം തിയേറ്റര്‍ .. പ്ലെയര്‍  ഇല്ലാത്ത ഹോം തിയേറ്റര്‍ ...അങ്ങനെ റിസീവറും സ്പീക്കെര്സും ...അതും ഒരാഴ്ചത്തെ റിസര്‍ച്ച് ടോപ്പിക്ക് ...അവസാനം അതും എത്തി...അത് കഴിഞ്ഞപ്പോള്‍ ഓരോ component -ഇന്റെയും capacity , efficiency ഇതൊക്കെ ആയി പ്രശ്നങ്ങള്‍.. അതിനു വേണ്ടി പല പല കേബിളുകള്‍ ..പല പല connections ... പിന്നെ optimal distance of the speakers from the unit...from the listener...അങ്ങനെ എടുത്താല്‍ പൊങ്ങാത്ത പ്രശ്നങ്ങള്‍...അതൊക്കെ കഴിഞ്ഞു സ്പീക്കര്‍ എങ്ങനെ മതിലില്‍ മൌണ്ട് ചെയ്യും ...മതിലിനു കേടു വരുത്താതെ...അങ്ങനെ അവസാനം അവസാനം ഹോം തിയേറ്റര്‍ പ്രൊജക്റ്റ്‌ ഫിനിഷ് ചെയ്തു എന്ന് തോന്നുന്നു. :)

പക്ഷെ അടുത്ത പ്രശ്നം already തുടങ്ങി കഴിഞ്ഞു.. best movies to be watched..best songs to be played...  എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളുടെ ഒരു ലിസ്റ്റ് കൊടുക്കാന്‍ ഒരു അസ്സൈന്മെന്റ് എനിക്കും കിട്ടിയിട്ടുണ്ട്...ഞാന്‍ ഫ്രീ ആകുമ്പോള്‍ ലിസ്റ്റ് ഉണ്ടാക്കാന്‍ കണ്ണന്‍ ഒരു മെയില്‍ അയച്ചിട്ടുണ്ട്. why ? എന്ന് ചോദിച്ചപ്പ്പോള്‍ I am going to make tikka masala എന്ന് പറഞ്ഞു...

ok...so can you help me to list out the ingredients for tikka masala?
not very difficult .. please tell me your favorite songs ..:)
-------------------------------------------------------------------------------------------------------------------------------


2010   -ലെ ഏറ്റവും വലിയ അബദ്ധം..പൊട്ടത്തരം..അതായിരുന്നു ഈ പോസ്റ്റ്‌. ഹി ഹി. ഞാന്‍ സ്വയം ഒരു പോപ്പുലര്‍ ബ്ലോഗ്ഗര്‍ ആണെന്ന് തീരുമാനിച്ചത് പോലെ ഉണ്ടായിരുന്നു അല്ലേ...

എന്തായാലും ഒരാളും ഒരു പാട്ട് പോലും suggest ചെയ്തില്ല. ഭാഗ്യം..4 കമന്റ്സ് കാണുന്നുണ്ട്...
 to make me happy ..  anyway  ഞാന്‍ ഉണ്ടാക്കിയ ലിസ്റ്റ് ഇവിടെ ചേര്ക്കട്ടെ.

  1. യദുകുല മുരളീ ഹൃദയമായ് ഞാന്‍ പാടാം..
  2. സുമുഹൂര്ത്തമായ് സ്വസ്തി...
  3. വരുമുകിലെ വാനില്‍ നീ വന്നു നിന്നായോര്മകളില്‍...
  4. മഴയുള്ള രാത്രിയില്‍ മനസ്സിന്റെ ...
  5. ഒരു നറുപുഷ്പമായ്....
  6. വാര്‍മഴവില്ലേ ഏഴഴകെല്ലാം
  7.  പുലര്‍കാല സുന്ദര പുഷ്പത്തില്‍...
  8. എന്തെ നീ കണ്ണാ...
  9. മൌലിയില്‍ മയില്‍  പീലി ചാര്‍ത്തി...( നന്ദനത്തിലെ എല്ലാ പാട്ടുകളും...)
  10. രാജഹംസമേ..
  11. പ്രിയന് മാത്രം ഞാന്‍ ...
  12. പുതു വെല്ലൈ  മഴൈ 
  13. കാട്ടാറിനു തോരാത്തൊരു ..
  14. അരുണ കിരണ .....
  15. ഹേ കൃഷ്ണാ..

Sunday, September 12, 2010

ഈസ്‌ ദാറ്റ്‌ നോട്ട് ഇമ്പോര്ട്ടന്റ്റ്?

"ഹലോ"
" ഹല്ലോ ..മോളേ .. അച്ഛനാ .."
" ആ അച്ഛാ..പറയൂ .."
" എന്തുണ്ട് വിശേഷം..സുഖമാണോ?"
"ഉം ..ഇവിടെ പ്രത്യേകിച്ച് ഒന്നുമില്ല ..അവിടെ എന്താ വിശേഷങ്ങള്‍? .."
"ഉം...ഇവിടെയും ഒന്നുമില്ല പ്രത്യേകിച്ച്.."
" കണ്ണന്‍ എവിടെയാ.."
"കണ്ണന്‍ ഇവിടെയുണ്ട്..കണ്ണനും കേള്‍ക്കുന്നുണ്ട് .."
" ഓഫീസില്‍ പോയില്ലേ ?  .."
" പോയി..വന്നു.."..
"ഭക്ഷണം കഴിച്ചോ.? .."

"പിന്നെ..ഇപ്പൊ 11 മണിയായി..ലച്ചു എന്ത് പറയുന്നു?"
"അവള് രാത്രി വിളിക്കും. ഓണ്‍ലൈന്‍ കണ്ടോ അവളെ ഇന്ന്?"
"ഇല്ല..ഞാന്‍ നോക്കിയില്ല ഇന്ന്...അമ്മ എവിടെയാ? "
"ഇവിടെയുണ്ട്? കൊടുക്കാം.."


ഇത് ഞങ്ങളുടെ സംഭാഷണത്തില്‍ എല്ലാ ദിവസവും റിപീറ്റ് ചെയ്യുന്ന ടാഗ്സ്.
അത് കഴിഞ്ഞു അമ്മ വരുമ്പോള്‍ പിന്നെയും കുറെ സിമിലര്‍ ടാഗ്സ് ഉണ്ട്.

പക്ഷെ എല്ലാ ദിവസവും പറയാന്‍ പുതിയ പുതിയ വിശേഷങ്ങള്‍ ഇല്ലാത്തതു പോലെ. എന്താ ഇങ്ങനെ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. സത്യം പറഞ്ഞാല്‍ പുതിയ കാര്യങ്ങള്‍ ഒത്തിരി ഒത്തിരി ഞാന്‍ കാണുന്നുണ്ട്. അറിയുന്നുണ്ട്. പക്ഷെ എന്ത് കൊണ്ടോ അതൊക്കെ വിസ്തരിച്ച്ചു പറയുന്നില്ല. ദാറ്റ്‌ ഈസ്‌ നോട്ട്‌ ഇമ്പോര്‍ട്ടന്റ്  എന്ന ഒരു തോന്നല്‍. പക്ഷെ മുന്‍പ് ഹോസ്ടലിലും കോളേജിലും സംഭവിക്കുന്ന മുഴുവന്‍ വിശേഷങ്ങളും പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്ത് വിശദമായി പറഞ്ഞില്ലെങ്കില്‍ എന്തോ ഒരു അസ്വസ്ഥതയായിരുന്നു. അപ്പോള്‍ അമ്മ ആയിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട്. പക്ഷെ ഇപ്പോള്‍ എന്റെ ബെസ്റ്റെസ്റ്റ് ഫ്രണ്ട് കണ്ണനോട് ഇതൊക്കെ ആദ്യമേ പറഞ്ഞു കഴിയുന്നത് കൊണ്ടാവുമോ "ദാറ്റ്‌ ഈസ്‌ നോട്ട്‌ ഇമ്പോര്‍ട്ടന്റ്  നൌ " ഫീലിംഗ് വരുന്നത്.

പക്ഷെ അത് ഒരു വശത്തെ കാര്യം. പക്ഷെ പണ്ട് അമ്മയ്ക്കും പറയാന്‍ ഒത്തിരി വിശേഷങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ വീക്ക്‌ എന്ട്സിലും പതിവായി വീട്ടില്‍ എത്തിയിട്ടും രണ്ടു ദിവസം മുഴുവന്‍ നിര്‍ത്താതെ സംസാരിച്ചിട്ടും തീരാത്ത തീരാത്ത വിശേഷങ്ങള്‍. കൂട്ടുകാരുടെ, നാട്ടുകാരുടെ, അയല്‍ക്കാരുടെ, ബന്ധുക്കളുടെ, സിനിമ, സീരിയല്‍, പാട്ടുകള്‍, അങ്ങനെ അങ്ങനെ പരന്നു കിടക്കുന്ന വിശേഷങ്ങള്‍. ഇപ്പോള്‍ അമ്മയ്ക്കും തോന്നുന്നു ദാറ്റ്‌ ഈസ്‌ നോട്ട്‌ ഇമ്പോര്‍ട്ടന്റ് .

പക്ഷെ ചില ദിവസങ്ങളില്‍ ആ പഴയ ഉത്സാഹത്തോടെ ഞങ്ങള്‍ പഴയത് പോലെ വിശേഷങ്ങള്‍ പറയാറുണ്ട്. അവിടെയും ഒരു വ്യത്യാസം എനിക്ക് കാണാന്‍ പറ്റുന്നുണ്ട്. ഇപ്പോള്‍ അങ്ങനെ സംസാരിക്കണമെങ്കില്‍ മറ്റു തിരക്കുകള്‍, സ്‌ട്രെസ് ഒന്നും ഉണ്ടാവരുത്. പണ്ടൊക്കെ ഇങ്ങനെ ചലപില ചലപില സംസാരിച്ചു കഴിയുമ്പോള്‍ എന്തെങ്കിലും ടെന്‍ഷന്‍ ഒക്കെ ഉണ്ടെങ്കില്‍ തന്നെ അതൊക്കെ ഓടിയൊളിക്കും. പക്ഷെ ഇപ്പോഴോ അങ്ങനെ സംസാരിക്കണമെങ്കില്‍ ടെന്‍ഷന്‍ ഒന്നും തീരെ പാടില്ല.

ഞാന്‍ വലുതായതിന്റെ കുഴപ്പമല്ലേ അത്.  അമ്മയോട് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ എല്ലാ പ്രശ്നവും പ്രശ്നമേ അല്ലാതായി തീരുന്ന ആ കുട്ടിക്കാലത്തേക്ക് ഒന്ന് കൂടെ മടങ്ങിപോകാന്‍ കഴിഞ്ഞെങ്കില്‍...

Tuesday, August 17, 2010

...........

വല്യമുത്തശ്ശി ഒരാഴ്ചയായി മീനുനോട് കളിക്കാന്‍ കൂടിയിട്ടില്ല്യ . എപ്പോഴും ഉറക്കാ.
ഇങ്ങനെ ഉറങ്ങിയാല്‍ ബോറടിക്കില്ലേ.

മീനൂന്റെ കൂടെ കളിയ്ക്കാന്‍ വേറെ ആരുമില്ലാന്നു വല്യമുത്തശ്ശിയ്ക്ക് അറിയണതല്ലേ. എന്നിട്ടും ഇങ്ങനെ കിടന്നു ഉറങ്ങാന്‍ നാണാവില്ലേ?
അമ്മയാണേല്‍ വാവാച്ചി വന്നതില്‍ പിന്നെ മീനൂട്ടിയോടു കളിക്കാനേ കൂടാറില്ല. വാവാച്ചി വന്നതില്‍ പിന്നെ എല്ലാര്ക്കും തിരക്കാ.
അമ്മ അടുത്ത്തില്ലേല്‍ അപ്പോള്‍ തന്നെ കരയാന്‍ തുടങ്ങും വാവാച്ചി. അതിനാണേല്‍ നടക്കാനും അറിയില്ല ഇരിക്കാനും അറിയില്ല. എപ്പോഴും അമ്മയോ അമൂമ്മയോ  എടുത്തു നടക്കണം. അല്ലെങ്കില്‍ തൊട്ടിലില്‍ ഉറങ്ങും. ഒന്നും മിണ്ടാനും അറിയില്ല.

ഇപ്പോള്‍ വല്യമുത്തശ്ശിക്ക് മാത്രമേ മീനൂനോട് ഇഷ്ടമുള്ളൂ. വല്യമുത്തശ്ശി എപ്പോഴും മീനൂട്ടിടെ കൂടെ തന്നെ ഉണ്ടാവും.
മീനുവും വല്യമുത്തശ്ശിയും മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ എന്തോരം കളികള്‍ ആണെന്നോ കളിക്കുക.
അമ്മൂമ്മ  ആണേല്‍ ഇപ്പോള്‍ കഥ പറയാന്‍ പോലും വരാറില്ല. വല്യമുത്തശ്ശിക്ക് ശ്രീരാമന്റെയുടെയും സീതയുടെയും കഥ മാത്രമേ അറിയൂ..
മീനൂനു ആ കഥ ഇപ്പോള്‍ കേട്ടു കേട്ടു മതിയായി.
അമ്മൂമ്മ പറഞ്ഞു തന്ന മഞ്ഞ കിളിയുടെയും പൂവാലി പശുവിന്റെയും ഒക്കെ കഥകള്‍ മീനുവാണ് വല്യ മുത്തശ്ശിക്ക് പറഞ്ഞു കൊടുത്തത്.  

 പുളിമരത്തിന്റെ  ചോട്ടിലെ മുല്ലയില്‍ പറന്നു നടക്കാറുള്ള മഞ്ഞ പൂമ്പാറ്റയെയും കാണാനില്ല. മൂവാണ്ടന്‍ മാവിലെ പാട്ടുകാരി കുയിലും ഇല്ല്ല
മീനൂട്ടിക്കു കരച്ചില്‍ വരുന്നു. 

ഇപ്പോഴിതാ മഴയും വന്നു. മഴ പെയ്തു പെയ്തു മുറ്റത്ത് ഒരു ചെറിയ പുഴയും ഉണ്ടായി.
മുത്തശ്ശി വന്നിരുന്നെങ്കില്‍ ബോട്ട് ഉണ്ടാക്കി കളിക്കാമായിരുന്നു.

മീനു വിളിച്ചാല്‍ മുത്തശ്ശി ഉണരില്ലേ. ആരോ മുത്തശ്ശിയുടെ അടുത്ത്  ഇരുന്നു മുത്തശ്ശിയുടെ രാമായണം വായിക്കുന്നുണ്ട്. ഇത് കേട്ടിട്ട് മുത്തശ്ശി എങ്ങനെയാ ഉറങ്ങുക. മീനൂനു ഒന്നും മനസ്സിലാവണില്ല. മീനു ഇതുവരെ കണ്ടിട്ടില്ലാത്ത ആരൊക്കെയോ വീട്ടിലേക്കു വരുന്നു. അമ്മൂമ്മ എന്തിനാ കരയണേ.

അമ്മ വന്നു മീനൂനെ എടുത്തു. വല്യ മുത്തശ്ശി മരിച്ചുവത്രേ.
മഴ പെയ്യുമ്പോള്‍ ബോട്ട് ഉണ്ടാക്കി തരാംന്ന് പ്രോമിസ് ചെയ്തതല്ലേ. എന്നിട്ട് പോയി മരിച്ചുവത്രേ.
മീനൂനു ശരിക്കും കരച്ചില്‍ വരുന്നുണ്ട്.

മീനു വല്യ മുത്തശ്ശിയോട് പിണക്കാ. 

Wednesday, June 30, 2010

പുസ്തകമോ!!!! അതെന്താ...

വായാടിയുടെ വായന പോസ്റ്റ്‌ വായിച്ചപ്പോള്‍ ഓര്മ വന്ന ഒരു ചെറിയ കഥ. ഒരു സയന്‍സ് ഫിക്ഷന്‍ എന്ന് പറയാം. ഇത് എന്റെ സ്വന്തം സൃഷ്ടിയല്ല. ഞാന്‍ എവിടെയോ എപ്പോഴോ വായിച്ച ഒരു കാര്യം നിങ്ങളോടും പങ്കു വയ്ക്കുന്നു.

സയന്‍സ് ഫിക്ഷന്‍ എന്താണെന്നു ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. അതെ ഇതും വളരെ വളരെ വിദൂര ഭാവിയില്‍ സംഭവിക്കാന്‍ ഇടയുള്ള ഒരു കാര്യം.
ഒരു ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം. ആയിരമാണോ അതോ മൂവായിരമോ ?ഇത്  കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല. എന്തായാലും കുറേ വര്‍ഷങ്ങള്‍ക്കു ശേഷം. ഓക്കേ?

തട്ടിന്‍പുറത്ത് നിന്നും ടോമിന് അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു വിചിത്ര സാധനം കിട്ടി, തട്ടിന്‍പുറമോ? ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം അതുണ്ടോ? ഇങ്ങനെയൊന്നും ചോദിക്കണ്ട. കാരണം കഥയില്‍ ചോദ്യമില്ല. ടോമിന് എത്ര ആലോചിട്ടും ഇത് എന്താണെന്നു മനസ്സിലായില്ല.  ടീച്ചര്‍ രോബോട്ടിനോട് ചോദിക്കാം എന്ന് വിചാരിച്ചു.
എല്ലാ കുട്ടികള്‍ക്കും ഒരു ടീച്ചര്‍ റോബോട്ട് ഉണ്ട്. റോബോ ആണ് എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നത്‌. പരീക്ഷയും നടത്തും. ടോമിന്റെ മുതുമുത്തശ്ശന്മാരൊക്കെ സ്കൂള്‍ എന്ന ഒരു സ്ഥലത്ത് പോയി ആണത്രേ പഠിച്ചിരുന്നത്. ടോമിന്റെ മുത്തശ്ശന്‍ ആണ് ഈ സ്ക്കൂള്‍ കഥ പറഞ്ഞു കൊടുത്തത്. സ്കൂളില്‍ കുറേ കുട്ടികള്‍ ഉണ്ടായിരുന്നു. എല്ലാവരെയും ഒരുമിച്ചു ഇരുത്തി ഒരു മനുഷ്യ ടീച്ചര്‍ പഠിപ്പിക്കുമായിരുന്നു. മനുഷ്യന്‍ പഠിപ്പിക്കുക എന്നത് ടോമിന് സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല.

തട്ടിന്‍പുറത്ത് നിന്നു കിട്ടിയ വിചിത്ര സാധനം മുത്തശ്ശനെ കാണിച്ചാലോ. ഒരു പക്ഷേ മുത്തശ്ശന് ഈ വിചിത്ര വസ്തുവിനെ കുറിച്ച് എന്തെങ്കിലും അറിവുണ്ടായിരിക്കും.

ടോം മുത്തശ്ശന്റെ മുറിയിലേക്ക് പോയി.
" മുത്തശ്ശാ..എനിക്ക് തട്ടിന്‍പുറത്ത് നിന്നും ഒരു വിചിത്ര സാധനം കിട്ടി. ഇത് എന്താണെന്നു മനസ്സിലാവുന്നേ ഇല്ല.  കുറെ ചിത്രങ്ങള്‍ ഉണ്ട് ഇതില്‍. പിന്നെ ഒരു സ്റ്റോറിയും. പക്ഷെ ഒരു ബട്ടണ്‍ പോലുമില്ല. ... "
"ടോം..ഇത് ഞാനും കണ്ടിട്ടില്ല. പക്ഷേ ഇത് ഒരു പുസ്തകം ആണെന്ന് തോന്നുന്നു. എന്റെ വലിയ മുത്തശ്ശന്‍ ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്നോട് പുസ്തകത്തിനെ പറ്റി പറഞ്ഞിട്ടുണ്ട്.  .. അദ്ധേഹത്തിന്റെ മുതു മുത്തശ്ശന്  ഒരു ലൈബ്രറി ഉണ്ടായിരുന്നുവത്രേ. ആ ലൈബ്രറിയില്‍ ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. പേപ്പര്‍ കൊണ്ടാണ് പുസ്ടകങ്ങള്‍ ഉണ്ടാക്കിയിരുന്നത്. അതില്‍ അക്ഷരങ്ങള്‍ മഷി കൊണ്ട് പ്രിന്റ്‌ ചെയ്യുമായിരുന്നു. .."


ഓക്കേ. ഇത്രയും മതി. എനിക്ക് കഥ എഴുതാന്‍ അറിയില്ല. സയന്‍സ് ഫിക്ഷന്‍ എഴുതാന്‍ തീരെ അറിയില്ല. ...

വായന മരിക്കില്ലായിരിക്കും. പക്ഷേ പുസ്തകങ്ങള്‍ ചിലപ്പോള്‍ മരിക്കും. ഇപ്പോള്‍ തന്നെ വായിക്കാന്‍ നമ്മള്‍ പുതിയ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ്. കിന്റില്‍, ഐ പാഡ് ... മരങ്ങളെ രക്ഷിക്കാന്‍ ...പ്രിന്റിംഗ് കഴിവതും ഒഴിവാക്കുന്നു. പേപ്പര്‍ ടിക്കറ്റുകള്‍ പോയി ഇ ടിക്കറ്റ് ആയി.. ന്യൂസ്‌ പേപ്പര്‍ , മാഗസിന്‍സ് ഒക്കെ നമമള്‍ ഇപ്പോള്‍ വായിക്കുന്നത് ഇന്‍റര്‍നെറ്റില്‍. 

അപ്പോള്‍ ...ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം..അതോ മൂവായിരമോ...

ഈ കഥ നടന്നേക്കാം എന്ന് നിങ്ങള്‍ക്കും തോന്നുന്നില്ലേ..

Tuesday, June 1, 2010

പുതിയ വീട് !! പുതിയ സ്ഥലം!!

രണ്ടര മണിക്കൂര്‍ യാത്രയുടെ കാര്യം ഞാന്‍ പറഞ്ഞിരുന്നില്ലേ? അവസാനം  അതില്‍ നിന്നും രക്ഷപ്പെട്ടു ഞാന്‍.  ആറു മാസത്തെ തീവ്ര പരിശ്രമത്തിന്റെ ഫലമായി ഒരു വീട് കണ്ടുപിടിച്ചു.  പുതിയ ഒരു വീട്ടിലേക്കു താമസം മാറ്റി. ഇപ്പോള്‍ ഓഫീസില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം.  രണ്ടാഴ്ചയായി ഇന്റര്‍നെറ്റ്‌ ഒന്നും ഇല്ലാതെ ബോറടിച്ചു ഇരിയ്ക്കുകയായിരുന്നു. വന്നു വന്നു ഇന്റര്‍നെറ്റ്‌ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നായി. ഇപ്പോഴത്തെ പ്രശ്നം മഴയാണ്. ഇവിടെ വന്നു പിറ്റേ ദിവസം മുതല്‍ തുടങ്ങിയതാണ്. വല്ലാത്ത തണുപ്പും. വളരെ മനോഹരമായ ഒരു സ്ഥലമാണ്‌. പക്ഷേ മഴ ഒന്നു മാറിയിട്ട് വേണ്ടേ പുറത്തിറങ്ങാന്‍.  എന്നാലും ഇടയ്ക്കു ഒരു ബ്രേക്ക് കിട്ടിയപ്പോള്‍ കുറച്ചു ഫോട്ടോസ് എടുത്തു. 

Wednesday, April 28, 2010

Rangitoto

കഴിഞ്ഞയാഴ്ച ഞങ്ങള്‍ ഒരു ചെറിയ യാത്ര പോയി.പരീക്ഷ കഴിഞ്ഞതിന്റെ ക്ഷീണം മാറ്റാന്‍ ഒരു ട്രിപ്പ്‌ നല്ലതായിരിക്കും എന്ന് തോന്നി. ആ യാത്രയിലെ ചില വിശേഷങ്ങള്‍ ഈ പ്രാവശ്യം പറയാം.

ന്യൂസീലാന്റിലെ ഓക്ക്ലന്റ്റ് നഗരത്തില്‍ നിന്നും ഫെറിയില്‍ അര മണിക്കൂര്‍ യാത്ര ചെയ്തു ഞങ്ങള്‍ രണ്കിടോടോയില്‍ എത്തി. ഹൌരാകി ഗള്‍ഫിലെ ഒരു ചെറിയ ദ്വീപ്. ആരും അവിടെ സ്ഥിരമായി താമസിക്കുനില്ല. വല്ലപ്പോഴും വന്നു പോകുന്ന സഞ്ചാരികള്‍ മാത്രം. വെള്ളം പോലും വാങ്ങാനും കിട്ടില്ല.  പ്രകുതി അതിന്റെ ഏറ്റവും ശുദ്ധമായ രൂപത്തില്‍. പ്രാണവായു ഏറ്റവും ശുദ്ധമായ രൂപത്തില്‍ ശ്വസിച്ചത്‌ അവിടെ പോയപ്പോഴയിരിക്കും എന്ന് തോന്നി.
ദ്വീപ്‌ വളരെ ചെറുപ്പമാണ്. ഈ ലോകത്തേക്ക് വന്നിട്ട് വെറും എഴുന്നൂറ് വരഷങ്ങള്‍ക്ക് മാത്രം. എഴുന്നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പസഫിക് സമുദ്രത്തില്‍ ഉണ്ടായ കുറെ സ്ഫോടനങ്ങളുടെ  ഫലമായി ഉയര്‍ന്നു വന്നതാണീ അഗ്നിപര്‍വത ദ്വീപ്‌. പണ്ട് ഹനുമാന്‍ കയ്യിലെടുത്തു കൊണ്ടുപോയ മരുത്വാ മലയുടെ ആകൃതിയില്‍ മനോഹരമാണ് ഈ ദ്വീപ്‌ കാണാന്‍ . ദ്വീപിന്റെ symmetrical ആകൃതി ആണ് അതിന്റെ സൌന്ദര്യം. "Under the Mountain  " എന്ന സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് ഇവിടെ വച്ചാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇവിടെയായിരുന്നു ന്യൂസീലന്റിലെ പ്രധാന obdervation post .
ലോകത്തിലെ ഏറ്റവും വലിയ പൊഹുട്ടുക്കാവ മരങ്ങളുടെ ശേഖരവും ഇവിടെയാണ്. മനോഹരമായ ചുവന്ന പൂക്കള്‍ ഉണ്ടാകുന്ന ഒരു മരമാണ് പൊഹുട്ടുക്കാവ. ഞങ്ങള്‍ പോയപ്പോള്‍ പൂക്കളില്ലായിരുന്നു. അത് കൂടാതെ ഇരുന്നൂറില്‍പരം മരങ്ങളും മറ്റു ചെടികളും ഇവിടെ വളരുന്നു. അത് മാത്രമല്ല വിവിധ തരം ഓര്‍ക്കിഡുകളും പന്നല്‍ ചെടികളും. 


 പൊഹുട്ടുക്കാവ


ന്യൂസീലാന്റില്‍ കാണുന്ന  മവോരി വംശജരുടെ  ഭാഷയില്‍ രണ്ഗിടോടോ എന്ന് പറഞ്ഞാല്‍ 'bloody sky ' എന്നാണ് അര്‍ഥം. രണ്ഗിടോടോയുടെ ഉത്ഭവത്തെ ചുറ്റി പറ്റി കുറെ മവോരി കഥകളും ഉണ്ട്. ഇതില്‍ ഒന്നു ടാപുയകളുമായി ബന്ധപെട്ടതാണ്. ടാപുയ അഗ്നി ദൈവങ്ങളുടെ മക്കളാണ്. ഒരു രാത്രി ടാപുയ ദമ്പതികള്‍ തമ്മില്‍  വഴക്കിട്ടു. മവോരികളുടെ വിശ്വാസപ്രകാരം അഗ്നി ദേവതയാണ് മഹുയിക. വഴക്കിട്ട ദമ്പതികള്‍ വഴക്കിനു അവസാനം മഹുയികയെ ശപിച്ചു. മഹുയിക പോയി ഭൂകമ്പങ്ങളുടെ ദേവനായ മടോഹോയോട് പരാതി പറഞ്ഞുവത്രേ.  ടാപുയകളുടെ താമസസ്ഥലമായ മല നശിപ്പിക്കാന്‍ മടോഹോ അയച്ച പ്രകമ്പനങ്ങളെ ഭൂമി വിഴുങ്ങിയെന്നും അതിന്റെ ഫലമായി ഓക്ക്ലന്റിന്റെ വടക്കേ തീരത്തു പുപുകെ തടാകം ഉണ്ടയിയെന്നും രണ്ഗിടോടോ സമുദ്രത്തില്‍ നിന്നും ഉയര്‍ന്നു വന്നുമെന്നാണ് ഒരു കഥ.  രണ്ഗിടോടോയെ മഞ്ഞുപുതയ്ക്കുമ്പോള്‍  അത് ടാപുയകളുടെ കണ്ണ്നീരാണെന്ന് പറയാറുണ്ട്.

രണ്ഗിടോടോയുടെ സമ്മിറ്റിലേക്ക്  എത്താന്‍ മൂന്നാല്  പാതകള്‍ ഉണ്ട്. അതിലെ ഏറ്റവും നീളം കുറഞ്ഞ ട്രാക്കാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. ഒരു മണിക്കൂര്‍ കൊണ്ട് സമ്മിറ്റില്‍ എത്തും എന്നായിരുന്നു വാഗ്ദാനം. പക്ഷേ ഞങ്ങള്‍ അതിന്റെ ഇരട്ടി സമയമെടുത്തു. വഴിയിലൊക്കെ നിന്നു കുറെ പടമൊക്കെ എടുത്തു പോയത് കൊണ്ടാകും. രണ്ഗിടോടോയുടെ മുകളില്‍ നിന്നുള്ള കാഴ്ച മനോഹരം.  ഓക്ക്ലാന്റ്  നഗരവും മറ്റു കുഞ്ഞു കുഞ്ഞു ദ്വീപുകളും വര്‍ണനാതീതം.
സമ്മിറ്റില്‍  നിന്നും കുറച്ചു താഴേക്കു നടക്കുമ്പോള്‍ ലാവ ഗുഹകളിലേക്ക് ഒരു ചെറിയ വഴി കാണാം. അതുവഴി 15 മിനിട്ട്  നടക്കുമ്പോള്‍ ലാവ ഗുഹകള്‍ . ഇവിടെ പാമ്പും പഴുതാരയും പാറ്റയും എലിയും ഒന്നും ഇല്ല്ല. അതുകൊണ്ട് തന്നെ നമുക്ക് സമാധാനമായി ഗുഹയുടെ ഉള്ളിലേക്ക് പോകാം.

ട്രെക്കിംഗ് എനിക്ക് പറഞ്ഞിട്ടുള്ള ഒരു കാര്യമല്ല എന്ന് തോന്നുന്നു.നടന്നു നടന്നു ക്ഷീണിച്ചു. കൊണ്ട് പോയ വെള്ളമൊക്കെ തുടക്കത്തിലെ കുടിച്ചു തീര്‍ത്തു. എന്നാലും സമ്മിറ്റിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ ശരിക്കും നമുക്ക് തോന്നും ഈ കാഴ്ചകള്‍ക്ക് വേണ്ടി എത്ര നടന്നാലും സാരമില്ല. അത് മാത്രമല്ല ഒരു ഉറങ്ങുന്ന അഗ്നിപര്‍വതത്തിന്റെ മുകളില്‍ ആണ് നില്‍ക്കുന്നത്. ഹാആആആആആഅ ........ ഭയങ്കര സന്തോഷം ..... എവറസ്റ്റു കയറിയതിനെക്കാള്‍ സന്തോഷം.
അത് പറഞ്ഞപ്പോഴാ ..ഞങ്ങളുടെ ഫെറിയില്‍ ഉണ്ടായിരുന്ന ഒരാളുടെ അമ്മൂമ്മ എവറസ്റ്റു കീഴടക്കിയുണ്ടത്രേ.


ഇനി ചിത്രങ്ങള്‍ സംസാരിക്കട്ടെ. അധികം പറഞ്ഞു ഞാന്‍ നിങ്ങളെ ബോറടിപ്പിക്കുന്നില്ല.

ചിത്രങ്ങള്‍ക്ക് കടപ്പാട്  കണ്ണനോട് .




ലാവ ഗുഹകള്‍

ക്രെയ്ടര്‍


ദ്വീപിലെ ചില അന്തേവാസികള്‍













സമ്മിറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍





Saturday, April 17, 2010

തിരക്കോടൂ തിരക്ക് .........................

കഴിഞ്ഞ ഒരു മാസമായി ഒരു പുതിയ ജോലിയുടെ തത്രപ്പാടില്‍ ബ്ലോഗുകള്‍ ഒന്നും നോക്കിയിട്ടില്ല. ഈ ജോലി എനിക്ക് വളരെ ഇഷ്ടമായി. ഓഫീസ് കൂടെ ജോലി ചെയ്യുന്നവര്‍ എല്ലാം ഒത്തിരി ഇഷ്ടമായി. ഒരേ ഒരു പ്രശ്നം മാത്രം. ദിവസത്തിന്റെ 2 മണിക്കൂറില്‍ കൂടുതല്‍ ബസിലാണ് ഇപ്പോള്‍. എന്റെ പഴയ ഓഫീസിലേക്ക് ട്രൈനീല് 15 മിനിട്ട് മതിയായിരുന്നു. ട്രെയിന്‍ യാത്രയും മിസ്സ്‌ ചെയ്യുന്നു. പ്രകൃതിയുടെ ഏറ്റവും നല്ല മുഖം കാണണമെങ്കില്‍ ഇവിടെ ട്രെയിനില്‍ യാത്ര ചെയ്യണം എന്നാണ്. ബസ്‌ യാത്ര എനിക്ക് എന്തോ ഇഷ്ടമാവുന്നില്ല. ശ്വസിക്കാന്‍ വായു ഇല്ലാത്ത ഒരു പ്രതീതി. എന്തായാലും ആദ്യത്തെ അഴ്ച്ച്ചയെക്കള്‍ മെച്ചപ്പെട്ടു വരുന്നുണ്ട് കാര്യങ്ങള്‍. ശരിയാവുമായിരിക്കും.

ബസ്‌ യാത്ര മാറ്റി നിര്‍ത്തിയാല്‍ പുതിയ Lസ്ഥലം ഞാന്‍ വളരെ എന്ജോയ്‌ ചെയ്യുന്നുണ്ട്. കുറച്ചു പുതിയ കൂട്ടുകാരെ കിട്ടി. വളരെ കംഫര്‍ട്ടബിള്‍.

അതിനിടയ്ക്ക് പരീക്ഷാ ചൂടും. എന്തായാലും ഉടനെ തന്നെ ദിയ തിരിച്ചു വരും.  :)