Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Wednesday, May 25, 2011

Indian husband or Master chef...

സ്ഥലം : ഞങ്ങളുടെ ലിവിംഗ് റൂം.
സമയം:  മിനിഞ്ഞാന്ന് ..രാത്രി ഒന്നര മണി .
സന്ദര്‍ഭം : കണ്ണന്‍ സ്ടുടന്റ്സിന്റെ എക്സാം പേപ്പര്‍ മാര്‍ക്ക്‌ ചെയ്യുന്നു. ദിയ  മാര്‍ക്സ് ആഡ് ചെയ്തു ഇവാല്യുവേഷന്‍ ഷീറ്റ് ഫില്‍ ചെയ്യന്നു.


ദിയ :              " കണ്ണാ.., ഈയിടെയായി you are behaving like a 
                      typical   Indian husband. "
കണ്ണന്‍ :           "ഉം .."
ദിയ :                "കണ്ണാ ..you are not listening.."
കണ്ണന്‍ :            " sorry sorry ..."
ദിയ :                "ഹും .."
കണ്ണന്‍ :             "പ്ലീസ്..ഇത് ഫിനിഷ് ചെയ്യാന്‍ ഹെല്പ് ചെയ്യൂ..നാളെ 
                         ഇതു സബ്മിറ്റ് ചെയ്യണം .."
ദിയ :                 " see see...this is what I told you..
                          Indian husband"
കണ്ണന്‍  :             "what? "
ദിയ :                 " now onwards I will do exactly what Indian 
                          wives do...I won't help you...see all my things 
                          are  pending...I haven't even taken bath yet..
                          now I  am going to do that..I have been doing 
                          all the cooking, cleaning and sitting with you 
                          till 2.00 am everyday...you used to help me in 
                          cooking and things...now see."
കണ്ണന്‍ :               " I am sorry.. only this week...please.."
ദിയ :                   "ഓക്കേ...next week onwards you should help me...
                           otherwise no more assistance in these boring 
                           tasks...    ok..?."
കണ്ണന്‍ :                "ഓക്കേ.. :) "
ദിയ :                    "good... :) :)"
--------------------------------------------------------------------------

സ്ഥലം : ഞങ്ങളുടെ ലിവിംഗ് റൂം.
സമയം:  ഇന്നലെ ..വൈകുന്നേരം ഏഴു മണി...
സന്ദര്‍ഭം : കണ്ണനും ദിയയും ഓഫീസില്‍ നിന്നു എത്തിയതേയുള്ളൂ.. ചായ കുടിക്കുന്നു. TV -യില്‍ ഫ്രണ്ട്സ് കാണുന്നു.


കണ്ണന്‍ :             "What are you going to make for dinner? "
ദിയ :                  "mmmmm...........ok..tell me ..
                          what do you want? "
കണ്ണന്‍ :              " ചപ്പാത്തിയും ചിക്കന്‍ കറിയും .."
ദിയ :                  "ഓക്കേ.. ചിക്കന്‍ വാങ്ങിയ കാര്യം മറന്നേ പോയി.. :)"

--------------------------------------------------------------------------
സ്ഥലം : കിച്ചന്‍
സമയം : ഇന്നലെ ഏഴര മണി...


ദിയ :                "കണ്ണാ...ഫ്രീസറില്‍ ചിക്കന്‍ കാണുന്നില്ല....ഷോപ്പില്‍ 

                       നിന്നു എടുക്കാന്‍ മറന്നു പോയോ..?..പക്ഷെ ഞാന്‍ 
                       ഇതിനുള്ളില്‍ വച്ചത് എനിക്കോര്‍മ്മയുണ്ട്..."


അതാ ..കണ്ണന്‍ കിച്ചനില്ലേക്ക് നടന്നു വരുന്നു..ഓവന്‍ തുറക്കുന്നു...അതിനുള്ളില്‍ നിന്നു ഒരു പാന്‍ പുറത്തെടുക്കുന്നു...അതിനുള്ളില്‍ ...ചിക്കന്‍ ബിരിയാണി.....

----------------------------------------------------------------

പാവം കണ്ണന്‍..ടിപിക്കല്‍ ഇന്‍ഡ്യന്‍ ഹസ്ബന്റ്സ് -ന്റെ കാറ്റഗറിയില്‍ പെട്ട് പോവാതിരിക്കാന്‍.. :) :)

എന്തായാലും ബിരിയാണി വളരെ വളരെ സ്പെഷ്യല്‍ ആയിരുന്നു..എനിക്ക് രണ്ടു മണിക്കൂര്‍ മുന്‍പേ ഓഫീസില്‍ നിന്നു വന്നു കണ്ണില്‍ കണ്ട
സ്പൈസസൊക്കെ ചേര്‍ത്ത് ഉണ്ടാക്കിയതാ..പക്ഷെ സത്യം പറയണമല്ലോ...അതുഗ്രന്‍ ബിരിയാണി ആയിരുന്നു.. :)







Sunday, May 22, 2011

May 21

പതിവ് പോലെ അമ്മയുമായുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞു ഫോണ്‍ കട്ട് ചെയ്യുന്നതിന് തൊട്ടു മുന്‍പാണ്‌  ഓര്‍ത്തത്‌..നാളെയാണ് മെയ്‌ 21 .

"അമ്മേ ..അമ്മേ.."

"എന്താ മോളേ?.."

"നാളെ മെയ്‌ 21 ആണ്. മറന്നു പോയോ? ന്യൂ സീലന്റില്‍ ആദ്യത്തെ ഭൂമികുലുക്കം ഉണ്ടാകും എന്നാണ് പ്രവചനം .."

"ഓ ..."

"ലോകം അവസാനിച്ചില്ലെങ്കില്‍ നാളെ വിളിക്കാട്ടോ.."

" നീ എന്തിനാ ടെന്‍ഷന്‍ അടിക്കണേ? ഇങ്ങനെ എത്രയെത്രെ പ്രവചനങ്ങള്‍ ഉണ്ടായിരിക്കുന്നു..ഒന്നും സംഭവിക്കില്ല,."

"ങേ ...ടെന്‍ഷന്‍ !! എനിക്കോ...എനിക്ക് ടെന്‍ഷന്‍ ഒന്നുമില്ല അമ്മേ..."
( ന്യൂ സീലന്റില്‍ ആണെന്ന് കേട്ടിട്ടും അമ്മക്കൊരു കുലുക്കവുമില്ല എന്ന് മാത്രമല്ല എന്നെ ടെന്‍ഷന്‍ കുട്ടിയാക്കാനുള്ള ശ്രമവും..ഇതൊന്നും അങ്ങനെ വക വച്ച് കൊടുക്കാന്‍ പറ്റില്ല.. അമ്മയെ ഒന്ന് ബോധവല്‍ക്കരിച്ച്ചിട്ടു തന്നെ കാര്യം.. )
"ലോകം അവസാനിച്ചാല്‍ ആ കാലത്ത് ജീവിക്കാനായല്ലോ എന്ന ത്രില്ലിലാണ് ഞാന്‍...പിന്നെ അത് മാത്രമല്ല അമ്മയെ പോലെ അനാവശ്യ കാര്യങ്ങള്‍ക്കു ഒന്നും ടെന്‍ഷന്‍ അടിക്കാതെ നാളെയാണ് ലോകം അവസാനിക്കുന്നത്‌ എന്ന് ഓരോ ദിവസവും വിചാരിച്ചു അടിച്ചു പൊളിച്ചാണ് ഞങ്ങള്‍ ജീവികുന്നത്,.. "
( ആരോ ഫോര്‍വേഡ് ചെയ്ത പവര്‍ പോയിന്റിലെ വാചകങ്ങള്‍ വിളമ്പി ...ഹി ഹി )..

" അങ്ങനെ പാടില്ല..എപ്പോഴും നമ്മള്‍ നാളെ കുറിച്ചും ചിന്തിക്കണം..........."
(അയ്യോ അമ്മ ടീച്ചര്‍ മോഡിലേക്ക് പോയി...കര്‍ത്താവെ ..എനിക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ...അയ്യോ അയ്യോ.. )

"അമ്മേ ....ഉറക്കം വരണൂ..12 മണിയായി...നാളെ വിളിക്കാം ഞാന്‍...അപ്പൊ ശരി....ഗുഡ് നൈറ്റ്‌ .."


 






Sunday, February 20, 2011

മനസ്സില്‍ സൂക്ഷിക്കുന്ന സൌഹൃദങ്ങള്‍ - 1

പേയിംഗ് ഗസ്റ്റ്‌ താമസം മതിയായപ്പോഴാണ് ഹോസ്ടലിലേക്ക് മാറിയത്. രണ്ടു മാസമാണ് പേയിംഗ് ഗസ്റ്റ്‌ ആയി താമസിച്ചത്. ഹോസ്ടലിന്റെ ഇരട്ടി റെന്റ് ആയിട്ടും അവിടം സെലക്ട്‌ ചെയ്തതിനു കാരണം എന്റെ ഹോം സിക്ക്നെസ്സ് ആയിരുന്നു. ഹോംലി ആയിരിക്കും...പിന്നെ കോളെജിലേക്ക് നടന്നു പോയാല്‍ മതി ...പക്ഷെ ഒരാഴ്ച കൊണ്ട് തന്നെ അവിടത്തെ താമസം മതിയായി. ജീവിതത്തില്‍ ആദ്യമായി ഫുഡ്‌ പോയിസണ്‍ കൂടെ പിടിച്ചതോടെ പൂര്‍ത്തിയായി ...പിന്നെ അവിടെ നിന്ന് ഓടി രക്ഷപെടുകയിരുന്നു.

വിമെന്‍സ്  ഹോസ്റ്റല്‍... എന്റെ ക്ലാസ്സില്‍ തന്നെയുള്ള കുറെ കുട്ടികള്‍ അവിടെ ഉണ്ട്..പക്ഷെ സെമെസ്റെര്‍ തുടങ്ങിയിട്ട് രണ്ടു മാസത്തില്‍ ഏറെ ആയി.. ഹോസ്റ്റല്‍ ഫുള്‍.. സ്ടുടെന്റ്റ്‌ റൂം ഒന്നും ഒഴിവില്ല...ബാങ്കില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു ചേച്ചിയുടെ റൂമില്‍ ഒരു വേക്കന്‍സി ഉണ്ട് . അങ്ങോട്ട്‌ പോകാമോ എന്ന് വാര്‍ഡന്‍ ചോദിച്ചപ്പോള്‍ എഞ്ചിനീയറിംഗ് പഠിത്തം തന്നെ മതിയാക്കി പോയാലോ എന്നാണ് ആദ്യം മനസ്സില്‍ വന്ന ചിന്ത.. റൂം ഒന്ന് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചത് അമ്മയാണ്....  ഓക്കേ..എന്നാല്‍ ശരി കണ്ടു നോക്കാം.. രണ്ടു ബെഡ്  ഉള്ള ഒരു റൂം.. സ്ടുടെന്റ്റ്‌ ഡോമിനെക്കാള്‍ ബെറ്റര്‍.. ആദ്യം തന്നെ ശ്രദ്ധിച്ചത് മേശപ്പുറത്തു അടുക്കി വച്ചിരിക്കുന്ന ബുക്സ് ആണ്... ഷേക്ക്‌സ്പിയാര്‍ മുതല്‍ കളിക്കുടുക്ക വരെ..  അത് കണ്ടതോടെ ഈ റൂം തന്നെ മതി എന്നായി ഞാന്‍...

അങ്ങനെയാണ് സീത ചേച്ചി എന്റെ റൂം മേറ്റ്‌ ആയതു.. മധുരൈ -ല്‍ നിന്നും കേരളത്തില്‍ വന്നു ബാങ്ക് ഓഫീസര്‍ ആയി ജോലി ചെയ്യ്യുന്ന ഒത്തിരി ഒത്തിരി പുസ്ടകങ്ങള്‍ വായിക്കുന്ന പഠിപ്പിസ്റ്റ് സീത ചേച്ചി. വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ നല്ല കൂടുകാരായി...സീത ചേച്ചിക്ക് മലയാളം അറിയില്ല..അതാണ് മേശപ്പുറത്തുള്ള കളിക്കുടുക്ക രഹസ്യം...മലയാളം പഠിക്കാനുള്ള ശ്രമം.. സീത ചേച്ചിയെ മലയാളം പഠിപ്പിക്കാന്‍ ഞാനും എന്നെ തമിള്‍ പഠിപ്പിക്കാന്‍ സീത ചേച്ചിയും ശ്രമിച്ചു. സീത ചേച്ചി എന്തായാലും മലയാളം പഠിച്ചു. എനിക്ക് ആ സമയത്ത് തമിള്‍ കുറച്ചൊക്കെ വായിക്കാന്‍ പറ്റുമായിരുന്നു. പക്ഷെ ഇപ്പോള്‍ ഒക്കെ മറന്നു പോയി എന്ന് തോന്നുന്നു. സീത ചേച്ചിയുടെ കൂടുകാരായിരുന്ന ഹോസ്ടലിലെ വര്‍ക്കിംഗ്‌ വിമെന്‍ എല്ലാവരും എന്റെയും കൂട്ടുകാരായി. രണ്ടു  വര്ഷം കഴിഞ്ഞപ്പോള്‍ സീത ചേച്ചിക്ക് ട്രാന്‍സ്ഫര്‍ കിട്ടി പോയി. ഇടയ്ക്കൊക്കെ വിളിക്കാറുണ്ടായിരുന്നു അത് കഴിഞ്ഞും. ഏറ്റവും അവസാനം സീത ചേച്ചിയോട് സംസാരിച്ചത് സീത ചേച്ചിയുടെ കല്യാണകുറി കിട്ടിയപ്പോഴാണ്. എന്റെ ഏതോ ഒരു പരീക്ഷയുടെ ഇടയ്ക്കായിരുന്നു അത്. മധുരയില്‍ നിന്നും അകലെയുള്ള ഏതോ ഒരു വിദൂര ഗ്രാമത്തില്‍ കല്യാണത്തിനു പോവാന്‍ അന്ന് പറ്റിയില്ല. പക്ഷെ കല്യാണം കഴിഞ്ഞു സീത ചേച്ചി പോവുന്നത് ബാംഗ്ലൂര്‍ നഗരത്തിലേയ്ക്ക് ആണ് പോവുന്നത് കേട്ടപ്പോള്‍ വീണ്ടും ഉടനെ തന്നെ കാണാന്‍ സാധ്യതയുണ്ട് എന്ന് മനസ്സില്‍ കരുതി. എഞ്ചിനീയറിംഗ് കഴിഞ്ഞാല്‍ ഒരു പ്രധാന ഡസ്ടിനേഷന്‍ ആണല്ലോ ബാംഗ്ലൂര്‍. പക്ഷെ അതൊന്നും സംഭവിച്ചില്ല. സീത ചേച്ചിയെ കാണാനേ പറ്റിയില്ല എന്ന് മാത്രമല്ല ഫോണ്‍ നമ്പറും മാറി പോയി ഇമെയില്‍  ബൌണ്‍സ് ആയി. സീത ചേച്ചി ഇപ്പോള്‍ എവിടെയാണെന്ന് എനിക്ക് അറിയില്ല.

പക്ഷെ എപ്പോഴെങ്കിലും എവിടെ വച്ചെങ്കിലും കാണുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്ന ഒരു മുഖം...ഇന്‍റര്‍നെറ്റില്‍ കുറെ തെരഞ്ഞെങ്കിലും കണ്ടു പിടിക്കാനും പറ്റിയില്ല..മനസ്സില്‍ സൂക്ഷിക്കുന്ന സൌഹൃദങ്ങള്‍ ഒരിക്കലും എന്നെന്നേക്കുമായി നഷ്ടമാവില്ല..ഇത് സീത ചേച്ചി കാണാന്‍ ഇടയാകുമോ? കണ്ടാല്‍ തന്നെ മലയാളം മറന്നു പോയോ ആവോ?





Wednesday, January 19, 2011

നീലത്തടാകം

നീലതടാകങ്ങളോ നിന്‍ നീല നയനങ്ങളോ...

സംശയിക്കേണ്ട..നീലത്തടാകം തന്നെയാണ്. മനസ്സിലുള്ള തടാക ചിത്രത്തിന്റെ ഏറ്റവും മനോഹരമായ പ്രതിഫലനം കണ്മുന്നില്‍ കണ്ടപ്പോള്‍ ഉണ്ടായ വിഭ്രാന്തിയില്‍ പാടി പോയതാ..
ന്യൂ സീലന്റിലെ റോട്ടറുവാ -യില്‍ എനിക്കേറ്റവും ഇഷ്ടമായ സ്പോട്ട്.  നീല തടാകത്തിനു തൊട്ടടുത്ത്‌ തന്നെ ഒരു പച്ച തടാകവും.

വെള്ളി മണല്‍ തീരം .. മനോഹരമായ ഇരുണ്ട നീലനിറമുള്ള തെളിഞ്ഞ വെള്ളം. മൂന്നുവശവും പച്ചനിറമുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട ഉഷ്ണ തടാകം. ഉഷ്ണ തടാകം എന്ന് പറഞ്ഞാല്‍ തിളയ്ക്കുന്ന വെള്ളമല്ല. പക്ഷെ നനുത്ത ചൂടുള്ള വെള്ളം.  തൊട്ടടുത്ത്‌ തന്നെയുള്ള പച്ചതടാകത്തില്‍ അതിശൈത്യം.

ന്യൂ സീലാന്റ് വളരെ വളരെ മനോഹരമായ ഒരു രാജ്യമാണ്.. പ്രകൃതി ഇത്രയും മനോഹരമായ ഭാവത്തില്‍ രൂപത്തില്‍ ... ഏറ്റവും പ്രധാനമായി, ഏറ്റവും ശുദ്ധമായ രൂപത്തില്‍ വേറൊരിടത്തും ഞാന്‍ കണ്ടിട്ടില്ല..ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമയ സ്ഥലമായിരിക്കും ദൈവത്തിന്റെ ഈ സ്വന്തം നാട്.  ന്യൂ സീലന്റിലെ ഏറ്റവും മനോഹരമയ സ്ഥലങ്ങള്‍ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല കേട്ടോ. പക്ഷെ കണ്ടത് തന്നെ വര്‍ണനാതീതം. ക്യാമറ കണ്ണുകള്‍ ഒട്ടും തന്നെ നീതി പുലര്‍ത്തുന്നില്ല ചിത്രങ്ങളില്‍.

പ്രകൃതിയിലെ പല പല രഹസ്യങ്ങളും ഒളിപ്പിച്ചു  വച്ചിരിക്കുന്നു ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ പ്രദേശം. പ്രകൃതി പലപ്പോഴും ഇവിടെ സംഹാര നൃത്തമാടുന്നതും  അത്കൊണ്ട് തന്നെയാണ്.
മലനിരകളും മനോഹരമായ കാടുകളും തടാകങ്ങളും മാത്രമല്ല, അഗ്നിപര്‍വതങ്ങളും ഉഷ്ണ നീരുറവകളും പിന്നെ എനിക്ക് മലയാളത്തില്‍ പേരറിയാത്ത പലതും ഇവിടെയുണ്ട്.
ഏറ്റവും രസകരമായ മറ്റൊരു കാര്യം ഇവിടെയുള്ള ഓരോ മലയ്ക്കും തടാകത്തിനും അഗ്നി പര്‍വതത്തിനുമൊക്കെ ഓരോ കഥ പറയാനുണ്ട്‌ എന്നതാണ്.  മിക്കതും ന്യൂ സീലന്റിലെ മാവോരി വംശജരുമായി ബന്ധപ്പെട്ട കഥകള്‍. 

നീല തടാകത്തിനും ഒരു കഥ പറയാനുണ്ട്‌. നീല തടാകത്തിനെ ചുറ്റിയുള്ള മലനിരകള്‍ക്കു പറയുന്ന പേരാണ്   ടീ  അഹി -മാനവ..എന്ന് പറഞ്ഞാല്‍ ഹൃദയം ചുട്ട സ്ഥലം. പണ്ട് പണ്ട് ഈ മലനിരകളില്‍ വച്ച് എന്തോ ദുര്‍മന്ത്രവാദം ചെയ്തിരുന്ന ഒരു മന്ത്രവാദിയെ പിടികൂടിയത്രേ. ആ മന്ത്രവാദിയെ കൊന്നു ഹൃദയം ആ മന്ത്രവാദിയുടെ ഹോമകുണ്ഠത്തില്‍ തന്നെ മാറു എന്ന ദേവന് സമര്‍പ്പിച്ചു. അത് ഒരു കഥ.

ഈ തടാകത്തില്‍ താമസിച്ചിരുന്ന ഒരു വ്യാളി  മവോരി തലവന്റെ പുത്രിയെ കൊന്നു തിന്നുവത്രേ. പിന്നീട് നടന്ന യുദ്ധത്തില്‍ മവോരി യോദ്ധാക്കള്‍ ആ വ്യാളിയെ  വക വരുത്തി. അതിന്റെ ഹൃദയം ചുട്ടു മവോരി തലവന്‍ ഭക്ഷിച്ചു. അതും നടന്നത് ഇവിടെ വച്ചാണ്.

മറ്റൊരു കഥ ഈ തടാകത്തിന്റെ പേരുമായി ബന്ധപെട്ടാണ്. ഈ തടാകത്തിന്റെ പേരാണ് ടികി ടാപ്പു. ടികി എന്ന് പറഞ്ഞാല്‍ പച്ച കല്ല്‌ വച്ച മല. മവോരി തലവന്റെ പുത്രിയുടെ പച്ചക്കല്ല് മാല പണ്ട് ഈ തടാകത്തില്‍ നഷ്ടപ്പെട്ടു. തലമുറകളായി കൈ മാറി വന്നിരുന്ന അപൂര്‍വ ശക്തികളുള്ള ആ മാല അനേകം പേര്‍ മുങ്ങി തപ്പിയിട്ടും കിട്ടാതെ ഇപ്പോഴും ഈ തടാകത്തിന്റെ അഗാധതയില്‍ എവിടെയോ ഒളിഞ്ഞു കിടക്കുകയാണത്രേ.

റൊട്ടറുവയെ കുറിച്ച് ഒത്തിരി കഥകള്‍ ഇനിയും പറയാനുണ്ട്‌. ഓരോന്നോരോന്നായി ഞാന്‍ പിന്നീടു പറയാം. :)

Thursday, January 13, 2011

ഒരു ഗിന്നസ് റെക്കോര്‍ഡിന്റെ കഥ

2010 ഒക്ടോബറില്‍ നടന്ന ഒരു കഥ പറയാം.
ഞങ്ങളുടെ അടുത്തുള്ള ഇന്ത്യന്‍ ഗ്രോസറി ഷോപിന്റെ ഒരു ഈ മെയില്‍ കിട്ടിയപ്പോഴാണ് ഐഡിയ ക്ലിക്ക് ചെയ്തത്. കര്‍വാ ചൌത് ദിവസം അവിടെ വച്ച് ഫ്രീ ആയി ഹെന്ന ഡിസൈന്‍ വരച്ചു തരും എന്നായിരുന്നു മെയില്‍. കര്‍വ ചൌത് എന്ന് പറഞ്ഞാല്‍ കരണ്‍ ജോഹറിന്റെ സിനിമകളില്‍ ഉള്ള മനോഹരമായ ആചാരം ..അരിപ്പയില്‍ കൂടെ ചന്ദ്രനെ കാണുന്ന രസകരമായ വിചിത്രമായ മറ്റൊരു ഇന്ത്യന്‍ ആചാരം... അതായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചിത്രം. എന്തായാലും ഇന്ത്യന്‍ സംസ്കരത്തിനോട് ഇഴുകി ചേര്‍ന്നിരിക്കുന്ന ഈ ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ എനിക്ക് ഇഷ്ടമാണ്. അങ്ങനെ ഇത്തവണത്തെ കര്‍വാ ചൌതിനു ഞാനും കൂടട്ടെ എന്ന് കണ്ണനോട് ചോദിച്ചപ്പോള്‍ വൈ നോട്ട്? എന്നായി കണ്ണന്‍. അങ്ങനെ ഞാനും ജീവിതത്തിലെ ആദ്യത്തെ കര്‍വാ ചൌത്  എടുക്കാന്‍ തീരുമാനിച്ചു. നമ്മുടെ നാട്ടിലെ തിരുവാതിര വ്രതത്തിന്റെയോ സോമവാര വ്രതത്തിന്റെയോ ഒരു നോര്‍ത്ത് ഇന്ത്യന്‍ വേര്‍ഷന്‍.

കര്‍വാചൌതിന്റെ തലേ ദിവസമാണ് ഹെന്നാ ഡേ. ഞാനും ആ ഷോപ്പില്‍ പോയി രണ്ടു കയ്യിലും മനോഹരമായ ഹെന്ന ഡിസൈന്‍ വരച്ചു. ഗൂഗിള്‍ അമ്മാവന്റെ സഹായത്തോടെ കര്‍വാ ചൌതിന്റെ രീതികളൊക്കെ വായിച്ചു പഠിച്ചു. അതിരാവിലെ സൂര്യോദയത്തിനു മുന്‍പുതന്നെ ഉണര്‍ന്നു ഗൂഗിള്‍ പറഞ്ഞത് പോലെ സേമിയ പാല്പായസമൊക്കെ കഴിച്ചു കര്‍വാ ചൌത് തുടങ്ങി. അതുകഴിഞ്ഞ് ചന്ദ്രനുദിക്കുന്നത് വരെ ഭക്ഷണം കഴിക്കാന്‍ പാടില്ല. വെള്ളവും കുടിക്കരുത്. ഓക്കേ ...അത്ര പ്രയാസമൊന്നും  ഇല്ല. ബ്രീക്ഫാസ്റ്റ് സ്കിപ് ചെയ്യുന്നതും ലഞ്ച് സ്കിപ് ചെയ്യുന്നതും ഒന്നും പുതുമയുള്ള കാര്യങ്ങളല്ലല്ലോ. ഇടയ്ക്കു ഞാന്‍ ഒത്തിരി വര്‍ക്കഹോളിക് ആവുമ്പോള്‍ ഇതൊക്കെ ചെയ്യാറുള്ളതാണ്.  ഇങ്ങനെയൊക്കെ ആയിരുന്നു എന്റെ ചിന്തകള്‍.  അത് മാത്രമല്ല കണ്ണനും ഭക്ഷണം സ്കിപ് ചെയ്തു എനിക്ക് കമ്പനി തരാമെന്നും സമ്മതിച്ചു.

ഓഫീസില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് അന്നാണ് ഫോട്ടോ ഡേ. ഞങ്ങളുടെ അമേരിക്കന്‍ മാര്‍ക്കറ്റിംഗ് ടീമിന് കൊടുക്കാന്‍ ന്യൂ സീലന്റിലെ IT ടീമിന്റെ ഫോട്ടോ എടുക്കുന്ന ദിവസം. വളരെ വളരെ സ്മാര്‍ട്ട്‌ ആയ ഒരു IT ടീം ഇവിടെ ഈ ലോകത്തിന്റെ അറ്റത്തു ഉണ്ടെന്നു ഞങ്ങളുടെ ക്ലയന്റ്സ് വിശ്വസിക്കുന്നില്ലത്രേ. അവരെ കാണിക്കാനാണ് ഫോട്ടോ. 11 മണി കഴിഞ്ഞപ്പോള്‍ എല്ലാരും കൂടെ വലിയ രണ്ടു ബസില്‍ കയറി മിഷന്‍ ബേയിലേക്ക് പോയി. ഓക്ക്ലന്റിലെ ഒരു മനോഹരമായ ബീച്ചാണ് മിഷന്‍ ബേ. അവിടെ നിന്നാല്‍ നമ്മുടെ രണ്ഗിടോടോ ഭീമന്റെ ബാക്ക്ഗ്രൌണ്ടില്‍ മനോഹരമായ ഫോട്ടോ കിട്ടും. ഫോട്ടോ മാത്രമല്ല ന്യൂ സീലന്റിന്റെ നാഷണല്‍ ഫുഡ്‌ ആണെന്ന് കിവിസ്  അവകാശപ്പെടുന്ന ഫിഷ്‌ ആന്‍ഡ്‌ ചിപ്സ് കഴിക്കുക എന്നതായിരുന്നു അടുത്ത പരിപാടി. പിക്നിക് മേശകളിലും ബീച്ചിലുമൊക്കെ ഇരുന്നു എന്റെ കൂട്ടുകാര്‍ ഫിഷ്‌ ആന്‍ഡ്‌ ചിപ്സ് കഴിച്ചപ്പോള്‍ അത് വരെ ഇല്ലാതിരുന്ന വിശപ്പ്‌ ഓടി വന്നു. വളരെ അടുത്ത കാലത്തായി മാത്രം നോണ്‍ വെജ് കഴിക്കാന്‍ തുടങ്ങിയ എനിക്ക് അത്ര ഇഷ്ടമുള്ള ഒരു ഭക്ഷണമൊന്നുമല്ല ഫിഷ്‌ ആന്‍ഡ്‌ ചിപ്സ്. എന്നാലും ആ പിക്നിക് മൂഡില്‍ എല്ലാവരും കഴിക്കുന്നത്‌ കണ്ടപ്പോള്‍ എന്തോ ഒരു ചെറിയ വിഷമം. അത് കഴിഞ്ഞു ഐസ് ക്രീം വന്നു. അതും കൂടെ കണ്ടപ്പോള്‍ വിഷമം ഒന്ന് കൂടെ കൂടി. ഭാഗ്യത്തിന് കൂട്ടിനു പഞ്ചാബിയായ ഗായത്രിയും ഉണ്ടായിരുന്നു. എന്തായാലും എല്ലാവരും എന്റെ കര്‍വാചൌത്  കഥ അറിഞ്ഞു. പിന്നെ അതിനു പിന്നിലെ കഥയൊക്കെ പറഞ്ഞു അങ്ങനെ കണ്ട്രോള്‍ ചെയ്തു പിടിച്ചു നിന്നു. ഗായത്രി വൈകുന്നേരം ഏതോ അമ്പലത്തിലേക്ക് പോകുമെന്നും അവിടെ പൂജ കഴിഞ്ഞാല്‍ ഒരു പ്രാവശ്യം വെള്ളം കുടിക്കാമെന്നും പറഞ്ഞു. അത് കഴിഞ്ഞു ചന്ദ്രനുദിച്ചു കഴിഞ്ഞു ഭക്ഷണം കഴിക്കാം. എനിക്ക് അപ്പോള്‍ വിശപ്പൊന്നും തോന്നിയില്ല. പിന്നെ ഈ പറയുന്ന അമ്പലം ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നു ഒത്തിരി ദൂരെയും ആണ്. ഞാന്‍ ഏതായാലും ഗൂഗിള്‍ അമ്മാവന്റെ വഴി തന്നെ പിന്തുടരാന്‍  തീരുമാനിച്ചു.  എന്തായാലും ആറു മണി കഴിയുമ്പോള്‍ ചന്ദ്രനുദിക്കില്ലേ. പിന്നെ എന്തിനാ അതിനിടക്ക് വെള്ളം കുടിക്കുന്നത്. അത് വരെ പിടിച്ചു നില്ക്കാന്‍ എന്തായാലും എനിക്ക് പറ്റും.

ഫോട്ടോ സെഷന്‍ കഴിഞ്ഞു ഓഫീസില്‍ എത്തിയപ്പോള്‍ ജൂഡിയുടെ ബര്ത്ഡേ സെലിബ്രേഷന്‍. എറിക്ക ഉണ്ടാക്കിയ മനോഹരമായ ചെറി കേക്ക്. ഈശ്വരാ എന്തൊക്കെ പരീക്ഷണങ്ങള്‍!!!! കണ്ട്രോള്‍ തരൂ.
ഗായത്രി മൂന്നു മണിക്ക് തന്നെ ഓഫീസില്‍ നിന്നിറങ്ങി അമ്പലത്തിലേക്ക് പോയി. ഞാന്‍ പതിവ് പോലെ 5 .30  നും. വീട്ടില്‍ എത്തി തലേ ദിവസം വാങ്ങിയ കര്‍വാ ചൌത്  സ്വീറ്റ്സ് ഒക്കെ ഒരു താലത്തില്‍ നിരത്തി , തലേ ദിവസം വാങ്ങിയ അരിപ്പയും ഒക്കെ എടുത്തു വച്ച് ചന്ദ്രനുദിക്കുന്നതും  കാത്തിരുന്നു. പക്ഷെ 7 മണി ആയിട്ടും ചന്ദ്രന്‍ പോയിട്ട് ഒരു കുഞ്ഞു നക്ഷത്രം പോലും  ഇല്ല. പാവം ഞാനും കണ്ണനും.  മൂണ്‍ റൈസ് ടൈം എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു നോക്കിയപ്പോള്‍ 12 .45 am . അതോടെ കര്‍വാ ചൌത് ഇന്ത്യയിലെ നടക്കൂ എന്ന് മനസ്സിലായി.

പിന്നെയും  6 മണിക്കൂറുകള്‍ ... ഓരോ മിനിട്ടും ഓരോ യുഗങ്ങളായി തോന്നി. അവസാനം 12 . 55  ആയപ്പോള്‍ ഒരു കുഞ്ഞു ചന്ദ്രന്‍ അതാ ചിരിച്ചു നില്‍ക്കുന്നു  എന്ന് കണ്ണന്‍  പറഞ്ഞു,   ഓടി പോയി അരിപ്പയില്‍ കൂടെ ചന്ദ്രനേയും അത് കഴിഞ്ഞു കണ്ണനെയും കണ്ടു. എന്നിട്ട് വീട്ടിലുണ്ടായിരുന്ന കഴിയ്ക്കബിള്‍ ആയുള്ള എല്ലാം മിന്നല്‍ വേഗത്തില്‍ കഴിച്ചു തീര്‍ത്തത് റെക്കോര്‍ഡ്‌ ചെയ്യാന്‍ ഗിന്നസ് ബുക്ക്‌ ടീമിനെ വിളിചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഏറ്റവും വേഗത്തില്‍ ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ഞാനും  ഇപ്പോള്‍ ഗിന്നസ് ബുക്ക് ഓഫ്  റെക്കോര്‍ഡ്സില്‍ ഉണ്ടാവുമായിരുന്നു.  :)

ചന്ദ്രനുദിക്കുന്നത്  കാത്തു കാത്തിരുന്ന് കണ്ണ് കഴച്ചപ്പോള്‍ ഞാന്‍ ഉണ്ടാക്കിയ രംഗോലി ചിത്രം ഇതോടൊപ്പം ചേര്‍ക്കുന്നു.

Thursday, December 16, 2010

എന്നെ പേടിപ്പിച്ച സ്വപ്‌നങ്ങള്‍

എന്നെ പേടിപ്പെടുത്തിയ ചില സ്വപ്‌നങ്ങള്‍ ആവട്ടെ ഇന്നത്തെ വിഷയം.

റോഡില്‍ ഇറങ്ങിയാല്‍ പിള്ളേര്പിടുത്തക്കാര്‍ വന്നു പിടിച്ചു കൊണ്ട് പോകും. അവര്‍ കുട്ടികളുടെ കണ്ണ് കുത്തിപൊട്ടിച്ചു  ഭിക്ഷയെടുപ്പിക്കും. ഈ കഥകളൊക്കെ പറഞ്ഞു മുത്തശ്ശി എന്നെ പേടിപ്പിച്ചിരുന്നു. തരം കിട്ടിയാല്‍ റോഡിലേക്ക് ഓടി ഇറങ്ങുന്ന കുട്ടിയെ മുത്തശ്ശിക്ക് കണ്ട്രോള്‍ ചെയ്യേണ്ടേ? എന്തായാലും ഈ  കഥകള്‍  എന്റെ കുഞ്ഞുമനസ്സില്‍ വളരെ ആഴത്തിലുള്ള പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്ന് മുത്തശ്ശിക്ക് അറിയില്ല്ലല്ലോ.

എനിക്ക് മൂന്നു വയസ്സുള്ളപ്പോള്‍ വന്നെത്തിയ അതിഥി ആയിരുന്നു എന്റെ അനിയത്തി....അവളെ എനിക്ക് അത്രയ്ക്ക് ഇഷ്ടമായില്ല്ലായിരുന്നു എന്നാണ് എന്റെ ഓര്മ..അമ്മ അവളെ   എപ്പോഴും എടുത്തു നടന്നതൊന്നും എനിയ്ക്ക് തീരെ ഇഷ്ടമായില്ല... പിന്നെ അമ്മയുടെ അടുത്ത് കിടന്നുറങ്ങാനുള്ള അവകാശവും അവള്‍ തട്ടിയെടുത്തു.. എന്റെ കൂടെ എപ്പോഴും മുത്തശ്ശി ഉണ്ടായിരുന്നെങ്കിലും അമ്മയെ ഒത്തിരി മിസ്സ്‌ ചെയ്തു... മുത്തശ്ശി ഉണ്ടാക്കിതരുന്ന പ്ലാവില പാത്രങ്ങള്‍ക്കൊന്നും അമ്മയുണ്ടാക്കുന്നതിന്റെ അത്രയും പെര്‍ഫക്ഷന്‍ ഇല്ല എന്നൊക്കെ പറഞ്ഞിട്ടും വാവ കാരണം അമ്മക്ക് എന്നോടൊപ്പം കളിയ്ക്കാന്‍ സമയമില്ല..ഇത്രയൊക്കെ കാരണങ്ങള്‍ ഉണ്ടായിട്ടും എനിക്ക് എന്റെ അനിയത്തിയെ എപ്പോഴോ ഒത്തിരി ഇഷ്ടമായി...
 ആ സമയത്ത്  കുറെ വര്‍ഷങ്ങള്‍ എന്നെ ഏറ്റവും പേടിപ്പെടുത്തിയ സ്വപ്നമായിരുന്നു എന്നോടൊപ്പം കളിക്കുന്ന അവളെ പിള്ളേര് പിടുത്തക്കാര്‍ പിടിച്ചു കൊണ്ട് പോകുന്നത്.. എത്രയോ കാലങ്ങള്‍ ഈ സ്വപ്നം എന്നെ പേടിപ്പിച്ചു..

മറ്റൊരു  വിചിത്ര സ്വപ്നമായിരുന്നു മൃഗശാലയില്‍ നിന്നും പുറത്തു ചാടി സ്കൂളില്‍ വരുന്ന കടുവ.. എത്രയോ രാത്രികള്‍ കടുവയെ കണ്ടു പേടിച്ചു ജനലില്‍ കൂടെ പുറത്തേക്ക് ചാടി ഓടി ഞാനും എന്റെ കൂട്ടുകാരും.. ശിക്കാരി ശംഭു കുറച്ചു  കൂടുതല്‍ വായിച്ചതിന്റെ സൈഡ് എഫക്റ്റ് ആയിരുന്നു എന്ന് തോന്നുന്നു അത്.. എന്തുകൊണ്ടോ കൂട്ടൂസനും ഡാകിനി അമ്മൂമ്മയും ഒന്നും സ്വപ്നങ്ങളില്‍ വന്നതായി ഓര്‍ക്കുന്നേ ഇല്ല..

സയന്‍സ് ഫിക്ഷന്‍സ് വായിച്ചു തുടങ്ങിയപ്പോള്‍ ഞാനാകുന്ന ബഹിരാകാശ സഞ്ചാരിയും എന്നെ വിഴുങ്ങാന്‍ വന്ന ബ്ലാക്ക്‌ ഹോളുമൊക്കെ ആയി പേടിസ്വപ്നങ്ങള്‍..പരീക്ഷക്കിടയില്‍ മഷി തീര്‍ന്നു പോകുന്ന പേനയും ലേറ്റ് ആയി പരീക്ഷക്ക്‌ എത്തുന്ന ഞാനും ഒക്കെ ആയിരുന്നു  സ്വപ്നത്തിലെ മറ്റു വിഷയങ്ങള്‍.. കമ്പ്യൂട്ടര്‍ ഗെയിംസ്-ന്റെ കൂട്ടുകാരി ആയപ്പോള്‍ കാര്‍ഡ്‌ കഥാപാത്രങ്ങളുടെ  അത്ഭുത ലോകത്തില്‍ ഞാനും അലഞ്ഞു നടന്നു ആലീസിനെ പോലെ. സ്വപ്നങ്ങളില്‍ പസില്‍സ് സോള്‍വ്‌ ചെയ്തു.


ഏറ്റവും അടുത്ത കാലത്തായി എന്നെ പേടിപ്പിച്ച സ്വപ്‌നങ്ങള്‍ ഉണ്ടായതു എക്സോര്‍സിസം ഓഫ് എമിലി റോസ് കണ്ട സമയത്തായിരുന്നു..എന്നെ ഇത്രയും പേടിപ്പിച്ച വേറൊരു ഹൊറര്‍ മൂവിയും ഇല്ല. ആ മൂവി കണ്ടു കഴിഞ്ഞു കുറച്ചു നാള്‍ പതിവായി ഞാനും രാവിലെ മൂന്ന് മണിയോട് അടുത്ത സമയത്ത് ഉണര്‍ന്നിരുന്നു എന്നതായിരുന്നു ഏറ്റവും അധികം പേടിപ്പിച്ച കാര്യം..ഡെവിള്‍സ് ടൈം 3.00 am . വര്‍ഷങ്ങളായി  ഉണ്ടായിരുന്ന  ചില അടിസ്ഥാനപരമായ വിശ്വാസങ്ങള്‍ക്ക് ചലനം സൃഷ്ടിച്ച സിനിമ  ആയിരുന്നു അത്.

ഇനിയൊരു സ്വപ്നം കൂടെയുണ്ട് ലിസ്റ്റില്‍.. അതിനെ പേടി സ്വപ്നം എന്ന് വിളിക്കാന്‍ പറ്റിയില്ല..  ആദ്യമായി എന്റെ മുത്തശ്ശി സ്വപ്നത്തില്‍ വന്ന ദിവസം. ഞാനും മുത്തശ്ശിയും  മുത്തശ്ശിയുടെ വീടിനു പുറത്തു കളിക്കുന്നത് നല്ലപോലെ ഓര്‍ക്കുന്നുണ്ട്....അത് കഴിഞ്ഞു ഞങ്ങള്‍ വീടിനുള്ളിലേക്ക് പോയി...അപ്പോള്‍ എന്റെ കൂടെയുള്ളത് അച്ഛമ്മ ആയിരുന്നു. മുത്തശ്ശിയെ കാണാനുമില്ല..പിന്നെയും ഓര്‍ത്തെടുക്കാനാവാത്ത എന്തൊക്കെയോ കണ്ടു ഞാന്‍ ഉണര്‍ന്നു. പിറ്റേന്ന് രാവിലെ മുത്തശ്ശിയോടും അച്ഛമ്മയോടും ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മുത്തശ്ശി മരിച്ചു എന്ന വാര്‍ത്ത എന്നെ തേടിയെത്തി..ഒരിക്കലും മറക്കാന്‍ പറ്റാത്ത സ്വപ്നം...

Wednesday, September 22, 2010

Chefs are wanted ..

fully furnished ആയ വീട്ടില്‍ നിന്ന് empty ആയ വീട്ടിലേക്കു മാറിയാല്‍ എന്ത് സംഭവിക്കും? അതും ഒരു ഭേദപ്പെട്ട ഷോപ്പിംഗ്‌ മാളിന്റെ തൊട്ടടുത്ത്‌. ഷോപ്പിംഗ്‌ മാനിയ ..അതായിരുന്നു കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങള്‍..പിന്നെ കഴിഞ്ഞ മാസം കണ്ണന്റെ അച്ഛനും അമ്മയും ഞങ്ങളോടൊപ്പം ഇവിടെ ആയിരുന്നു   അമ്മക്ക് ഈ ലോകത്തില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം  കണ്ണന്‍  ആണോ...ഷോപ്പിംഗ്‌ ആണോ എന്ന് ചോദിച്ചാല്‍ അച്ഛന്‍ പോലും ഒരു നിമിഷം ഒന്ന് ചിന്തിക്കും ഉത്തരം പറയാന്‍..അപ്പോള്‍ ഈ ഷോപ്പിംഗ്‌ മേളയില്‍ അമ്മയും കൂടെ കൂടിയാല്‍..അതെ..ഞാനിപ്പോള്‍ ഷോപ്പിംഗ്‌ എന്ന് കേട്ടാല്‍ ഓടിയൊളിക്കും... ഇനി എന്നെ കൊന്നാലും ഈ ഷോപ്പിംഗ്‌ മാളില്‍ കാല് കുത്തില്ല. എന്നാണ്‌ എന്റെ ഇപ്പോഴത്തെ അവസ്ഥ...

ഈ ഷോപ്പിംഗ്‌ മേളയില്‍ കണ്ണന് താല്പര്യമുള്ളത്  ഇലക്ട്രോണിക് ഷോപ്പുകള്‍ മാത്രമാണ്. മറ്റുള്ള കടകളൊക്കെ severely allergic .... സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയാല്‍ ഷോപ്പിംഗ്‌  കാര്‍ട്ട്‌ ഉന്തി നടക്കുക എന്നത് കണ്ണന്റെ ജോലിയാണ്. പക്ഷെ ഞാനും അമ്മയും ഓറഞ്ച് വേണോ അതോ ഗ്രെയ്പ് ഫ്രൂട്ട് മതിയോ എന്ന് പറഞ്ഞു കഴിയുമ്പോഴേ കണ്ണന്‍ ചെക്ക്‌ ഔട്ടില്‍ എത്തി കഴിയും...കാരണം കണ്ണന് ബോറടിക്കും ..പക്ഷെ ഇലക്ട്രോണിക് ഷോപ്പുകള്‍.. ഒരേ ഷോപ്പില്‍ എത്ര പ്രാവശ്യം കയറിയാലും മണിക്കൂറുകള്‍ ചെലവഴിച്ചാലും ബ്രോഷര്‍ മുഴുവനും പലവട്ടം വായിച്ചാലും ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ റിവ്യൂകളും വായിച്ചാലും ഒരിക്കലും ഒരിക്കലും ബോറടിക്കില്ല..

അങ്ങനെ റിസര്‍ച്ച് ചെയ്തു എല്ലാ ഷോപ്പുകളും കയറിയിറങ്ങി പ്രൈസ് കമ്പാരിസണ്‍ ഒക്കെ നടത്തി അവസാനം ഞങ്ങളുടെ ഹോം തിയേറ്റര്‍ സിസ്റ്റം കമ്പ്ലീറ്റ്‌ ആയി..
ആദ്യം ടി വി ....അത് LCD ആണോ LED ആണോ... സോണി ആണോ സംസന്ഗ് ആണോ? 42 ഇഞ്ച്‌ ആണോ 40 ഇഞ്ച്‌ ആണോ? അങ്ങനെ അങ്ങനെ...ഭാഗ്യം..ബ്ലൂറെ പ്ലെയര്‍ ടെലിവിഷനോപ്പം വന്നു..അല്ലെങ്കില്‍ അതും ഒരു തിസീസ് ആവുമായിരുന്നു. പിന്നെ അത് കഴിഞ്ഞപ്പോള്‍ ഹോം തിയേറ്റര്‍ .. പ്ലെയര്‍  ഇല്ലാത്ത ഹോം തിയേറ്റര്‍ ...അങ്ങനെ റിസീവറും സ്പീക്കെര്സും ...അതും ഒരാഴ്ചത്തെ റിസര്‍ച്ച് ടോപ്പിക്ക് ...അവസാനം അതും എത്തി...അത് കഴിഞ്ഞപ്പോള്‍ ഓരോ component -ഇന്റെയും capacity , efficiency ഇതൊക്കെ ആയി പ്രശ്നങ്ങള്‍.. അതിനു വേണ്ടി പല പല കേബിളുകള്‍ ..പല പല connections ... പിന്നെ optimal distance of the speakers from the unit...from the listener...അങ്ങനെ എടുത്താല്‍ പൊങ്ങാത്ത പ്രശ്നങ്ങള്‍...അതൊക്കെ കഴിഞ്ഞു സ്പീക്കര്‍ എങ്ങനെ മതിലില്‍ മൌണ്ട് ചെയ്യും ...മതിലിനു കേടു വരുത്താതെ...അങ്ങനെ അവസാനം അവസാനം ഹോം തിയേറ്റര്‍ പ്രൊജക്റ്റ്‌ ഫിനിഷ് ചെയ്തു എന്ന് തോന്നുന്നു. :)

പക്ഷെ അടുത്ത പ്രശ്നം already തുടങ്ങി കഴിഞ്ഞു.. best movies to be watched..best songs to be played...  എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളുടെ ഒരു ലിസ്റ്റ് കൊടുക്കാന്‍ ഒരു അസ്സൈന്മെന്റ് എനിക്കും കിട്ടിയിട്ടുണ്ട്...ഞാന്‍ ഫ്രീ ആകുമ്പോള്‍ ലിസ്റ്റ് ഉണ്ടാക്കാന്‍ കണ്ണന്‍ ഒരു മെയില്‍ അയച്ചിട്ടുണ്ട്. why ? എന്ന് ചോദിച്ചപ്പ്പോള്‍ I am going to make tikka masala എന്ന് പറഞ്ഞു...

ok...so can you help me to list out the ingredients for tikka masala?
not very difficult .. please tell me your favorite songs ..:)
-------------------------------------------------------------------------------------------------------------------------------


2010   -ലെ ഏറ്റവും വലിയ അബദ്ധം..പൊട്ടത്തരം..അതായിരുന്നു ഈ പോസ്റ്റ്‌. ഹി ഹി. ഞാന്‍ സ്വയം ഒരു പോപ്പുലര്‍ ബ്ലോഗ്ഗര്‍ ആണെന്ന് തീരുമാനിച്ചത് പോലെ ഉണ്ടായിരുന്നു അല്ലേ...

എന്തായാലും ഒരാളും ഒരു പാട്ട് പോലും suggest ചെയ്തില്ല. ഭാഗ്യം..4 കമന്റ്സ് കാണുന്നുണ്ട്...
 to make me happy ..  anyway  ഞാന്‍ ഉണ്ടാക്കിയ ലിസ്റ്റ് ഇവിടെ ചേര്ക്കട്ടെ.

  1. യദുകുല മുരളീ ഹൃദയമായ് ഞാന്‍ പാടാം..
  2. സുമുഹൂര്ത്തമായ് സ്വസ്തി...
  3. വരുമുകിലെ വാനില്‍ നീ വന്നു നിന്നായോര്മകളില്‍...
  4. മഴയുള്ള രാത്രിയില്‍ മനസ്സിന്റെ ...
  5. ഒരു നറുപുഷ്പമായ്....
  6. വാര്‍മഴവില്ലേ ഏഴഴകെല്ലാം
  7.  പുലര്‍കാല സുന്ദര പുഷ്പത്തില്‍...
  8. എന്തെ നീ കണ്ണാ...
  9. മൌലിയില്‍ മയില്‍  പീലി ചാര്‍ത്തി...( നന്ദനത്തിലെ എല്ലാ പാട്ടുകളും...)
  10. രാജഹംസമേ..
  11. പ്രിയന് മാത്രം ഞാന്‍ ...
  12. പുതു വെല്ലൈ  മഴൈ 
  13. കാട്ടാറിനു തോരാത്തൊരു ..
  14. അരുണ കിരണ .....
  15. ഹേ കൃഷ്ണാ..

Saturday, March 27, 2010

ഏദന്‍ തോട്ടം

ഇത് കണ്ണന്‍ പറഞ്ഞ ഒരു കഥയാണ്. കുറച്ചു രസകരമായി തോന്നി.നിങ്ങളോടും പറയാമെന്നു കരുതി.

രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ദിവസം. അമ്മ രാവിലെ ഓഫീസില്‍ പോയി. അച്ഛന് ഒരു ഒഫീഷ്യല്‍ മീറ്റിംഗ് ഉണ്ട്. അച്ഛനെ പിക്ക് ചെയ്യാന്‍ ഒരു ഫ്രണ്ട് വരുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ രാവിലെ വിളിച്ചു പറഞ്ഞു. അദ്ദേഹത്തിന് എന്തോ അസൌകര്യമായതിനാല്‍ മറ്റൊരു  ഫ്രണ്ടിനെ ഈ കാര്യം ഏല്‍പ്പിച്ചു എന്ന്.
കണ്ണന്‍ ഓഫീസില്‍ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. അച്ഛന്‍ കുളിക്കാന്‍ പോയപ്പോള്‍ കണ്ണനോട് പറഞ്ഞു . പുള്ളി വരുകയാണെങ്കില്‍ ഉള്ളില്‍ കയറ്റിയിരുത്തണം, മാത്രമല്ല ചായയോ കാപ്പിയോ എന്താ എന്ന് വച്ചാല്‍ അത് കൊടുക്കുകയും വേണം. കണ്ണന്‍ അതൊക്കെ സമ്മതിച്ചു.

അപ്പോള്‍ ആരോ കാളിംഗ് ബെല്‍  അടിച്ചു. കണ്ണന്‍ നോക്കിയപ്പോള്‍ ഫോര്‍മല്‍ ആയി ഡ്രസ്സ്‌ ചെയ്ത രണ്ടു പേര്‍.
"അച്ഛന്‍ കുളിക്കാന്‍ പോയി. ഇപ്പോള്‍ വരും. അങ്കിള്‍ കയറി ഇരിക്കൂ. "
"ശരി മോനെ!! "
"അങ്കിള്‍ കുടിക്കാന്‍ എന്താ വേണ്ടത്? ചായ എടുക്കട്ടെ " കണ്ണനിലെ ആതിഥ്യ മര്യാദ ഉണര്‍ന്നു.
" ഒന്നും വേണ്ട മോനെ. ഇപ്പോള്‍ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചതെ ഉള്ളൂ. "

അപ്പ്ഴെകും അച്ഛന്‍ എത്തി.കണ്ണന്‍ ഓഫീസില്‍ പോവാന്‍ ലേറ്റ്  ആയതു കൊണ്ട് പെട്ടെന്ന് തന്നെ പോവാന്‍ തുടങ്ങി. അപ്പോള്‍ അങ്കിള്‍ പറഞ്ഞു.

"മോനും ഇരിക്കൂ. മോനോടും കൂടെ സംസാരിക്കാം."
പാവം കണ്ണന്‍. അച്ഛന്റെ ഫ്രണ്ട്സ് അല്ലേ. ശരി. ഇരിക്കാം എന്ന മട്ടില്‍ അവിടെ നിന്നു.

അങ്കിള്‍ സംസാരിച്ചു തുടങ്ങി. 
" സാര്‍ , ഒന്നു ആലോചിച്ചു നോക്കൂ. ഈ ലോകത്ത് നടക്കുന്ന ഭീകരതകള്‍ !!!!"

കണ്ണനും അച്ഛനും ..." ങേ ....."
" പേമാരി,കൊടുങ്കാറ്റു, സുനാമി, ഭൂമി കുലുക്കം.  "
" കള്ളക്കടത്ത്,കവര്ച്ച്ച,കൊലപാതകം .... എന്തൊക്കയാണ് ഇവിടെ നടക്കുന്നത്. "
കണ്ണനും അച്ഛനും പരസ്പരം നോക്കി ...." ................."
"എത്ര എത്ര കുട്ടികള്‍ മരിക്കുന്നു ?"
എത്ര എത്ര കുട്ടികള്‍ അനാഥരാകുന്നു ?
എത്ര എത്ര മാതാപിതാക്കള്‍ അവരുടെ  കുട്ടികളെ  കാണാതെ വിഷമിക്കുന്നു?"
അച്ഛനും കണ്ണനും  ഒന്നും മനസ്സിലായില്ല. രണ്ടു പേരും അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ വാപൊളിച്ചു നില്‍ക്കുകയായിരുന്നു.
അങ്കിള്‍ അപ്പോഴും പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നു.
"സാറിനെന്തു തോന്നുന്നു? .."
 അച്ഛന്‍ ..."എനിക്ക്..അല്ല...ഇതൊന്നും നമ്മുടെ കയ്യില്‍ ഉള്ള കാര്യങ്ങള്‍ അല്ലല്ലോ .."
അങ്കിള്‍ വിടാന്‍ ഭാവമില്ല.

പുള്ളിക്കാരന്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ബ്രീഫ്കേസ് തുറന്നു. അതില്‍ നിന്നും ഒരു പെയിന്റിംഗ് പുറത്തെടുത്തു.
" സാര്‍ ഈ ചിത്രത്തില്‍ നോക്കൂ. എന്നിട്ട് ഒന്നു സങ്കല്‍പ്പിക്കൂ . സാര്‍ ഈ ഏദന്‍ തോട്ടത്തില്‍ കൂടെ മന്ദം മന്ദം
നടക്കുകയാണ്. മന്ദമാരുതന്‍ സാറിനെ തഴുകി തലോടി കടന്നു പോകുന്നു. പെട്ടെന്ന് പൂമ്പാറ്റകള്‍ സാറിനെ സ്പര്‍ശിച്ചു പറന്നകലുന്നു. രോമാഞ്ചം കൊള്ളിക്കുന്നു.
അവിടെ അതാ ഒരു മേശ അതില്‍
കഴിക്കാന്‍ ഇഷ്ട വിഭവങ്ങള്‍. കുടിക്കാന്‍ മധുര പാനീയങ്ങള്‍ .... "
അച്ഛന്‍ " അല്ല എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. വണ്ടി കൊണ്ട് വന്നിട്ടില്ലേ. "
കണ്ണന്‍ ഇത്രയയപ്പോള്‍ ചിരി വന്നു എണീറ്റ്‌ പോയി. അച്ഛന്‍ അവിടെ നിന്നു കണ്ണനെ നോക്കി കൈ കൊണ്ടും കണ്ണ് കൊണ്ടും എന്തൊക്കെയോ ആന്ഗ്യം കാണിക്കുന്നുണ്ട്.
അപ്പോള്‍ അതാ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. അച്ഛന്‍ അവിടെ നിന്നും ഓടി വന്നു ഫോണ്‍ എടുത്തു. വിളിച്ചത് അച്ഛനെ ഫ്രണ്ടിന്റെ ഡ്രൈവര്‍ ആയിരുന്നു. " സാറെ വണ്ടി വരാന്‍ അഞ്ചു മിനിട്ട് കൂടി എടുക്കും. ജങ്ക്ഷനില്‍ നില്ക്കുകയാ "
അച്ഛന്‍ ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി ഫോണ്‍ കട്ട് ചെയ്തു ഓടി വന്നു.
" നിങ്ങള്‍ ആരാ ? എവിടുന്നാ ?"
 അപ്പോള്‍ അങ്കിള്‍ ഒരു ലീഫ്ലെറ്റ് എടുത്തു അച്ഛന് കൊടുത്തു. എന്നിട്ട് പറഞ്ഞു.
" നമുക്ക് ഒരു നിമിഷം പ്രാര്‍ത്ഥിക്കാം "

ഇത് കേട്ട കണ്ണന്‍ ഒന്നും അറിയാത്ത മട്ടില്‍ അച്ചന്റെ മുന്നില്‍ നിന്നും ഓടി രക്ഷപ്പെട്ടു. അതിനു ശേഷം ആരാ എവിടുന്നാ എന്നൊക്കെ ചോദിച്ചു ഉറപ്പ്‌ വരുത്തിയ ശേഷമല്ലാതെ കണ്ണന്‍ ആര്‍ക്കും വാതില്‍ തുറന്നു കൊടുക്കാറില്ല.

Wednesday, March 17, 2010

തോമസ്‌ ആല്‍വാ കണ്ണന്‍

ഇന്ന്  അമ്മയെ വിളിച്ചപ്പോള്‍ ഗാര്‍ഡനിംഗ്, കൃഷി ഒക്കെ ആയിരുന്നു വിഷയങ്ങള്‍. അമ്മ അവിടെ പല നിറങ്ങളിലുള്ള മുളകുകളും ചീരയും വെണ്ടക്കയും പയറും ഒക്കെ ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന കാര്യം പറഞ്ഞു. അത് പറഞ്ഞു കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചീര കൃഷിയില്‍ എത്തി.
അമ്മ കുറേ വര്‍ഷങ്ങള്‍ക്കു  മുന്‍പ് ടെറസ്സില്‍ ചീര വളര്‍ത്തിയിരുന്നു. അതും ചെടിച്ചട്ടികളില്‍ ആയിരുന്നു. അപ്പോള്‍ ഒരു ദിവസം കണ്ണന്‍ അമ്മയെ സഹായിക്കാന്‍ വന്നു. കണ്ണന് അഞ്ചോ ആറോ വയസ്സ് പ്രായമുള്ള കാലത്തെ കഥയാണ് പറയുന്നത്. ഒന്നു രണ്ടു ചെടി ചട്ടികളില്‍ കണ്ണന്‍ തന്നെ വെള്ളം ഒഴിക്കാന്‍ തുടങ്ങി. പിന്നെ എല്ലാ ദിവസവും അതൊരു പതിവായി തീര്‍ന്നു. അമ്മ ഓഫീസില്‍ നിന്നെത്തി ചെടികള്‍ നനയ്ക്കുമ്പോള്‍ കണ്ണനും ഒപ്പം വന്നു കണ്ണന്റെ രണ്ടു ചെടി ചട്ടികളിലെ ചീരക്കും വെള്ളം ഒഴിക്കും. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അമ്മ ചീര കറി വെയ്ക്കാന്‍ വേണ്ടി മുറിച്ചു. അപ്പോള്‍ കണ്ണന്‍ കണ്ണന്റെ ചെടിച്ചട്ടികളിലെ ചീര തന്നെ കണ്ണന് കറി വെയ്ക്കണം. പക്ഷേ അതില്‍ അമ്മ ഉപ്പും മുളകും ഒന്നും ഇടരുത് എന്ന് വാശി പിടിച്ചു. അമ്മ കുറെയൊക്കെ പറഞ്ഞെങ്കിലും എല്ലാ ദിവസവും ചെടികള്‍ക്ക് കൃത്യമായി വെള്ളം നനച്ച കുട്ടിയ്ക്ക് ഒരു പ്രോത്സാഹനം ആയിക്കോട്ടെ എന്ന് കരുതി ആ ചീര മാത്രമായി കറി വയ്ക്കാന്‍ സമ്മതിച്ചു. കറി എന്ന് പറഞ്ഞാല്‍ ആ ചീര മാത്രം വേവിച്ചു. പിന്നീട് കണ്ണന് ചീര കഴിക്കാന്‍ കൊടുത്തപ്പോള്‍ കുട്ടിക്ക് ആകെ വിഷമമായി. അമ്മ കുറെ ചോദിച്ചപ്പോള്‍ കണ്ണന്‍ പറഞ്ഞു. കണ്ണന്‍ ആ ചെടിചട്ടികളില്‍ മുളക് പൊടിയും ഉപ്പും ഒക്കെ ഇട്ടിരുന്നുവത്രേ. അതൊക്കെ ആദ്യമേ ഇട്ടാല്‍ പിന്നെ കറി വെയ്ക്കുമ്പോള്‍ അതൊന്നും ഇടേണ്ടി വരില്ല എന്നായിരുന്നു കണ്ണന്റെ പ്രതീക്ഷ.
ഇത് കേട്ടപ്പോള്‍ എനിക്ക് ഓര്മ വന്നത്  കോഴി മുട്ടകള്‍ക്ക് മേല്‍ അടയിരിക്കാന്‍ ശ്രമിച്ച തോമസ്‌ ആല്‍വാ എഡിസനെയാണ്. ഒരു തോമസ്‌ ആല്‍വാ കണ്ണന്‍ ആവാന്‍ സാധ്യതയുണ്ടായിരുന്നു എന്നും കണ്ണനോട് പറഞ്ഞു.
പിന്നെ അമ്മക്ക് രണ്ടു കോഴികളും ആ കാലത്ത് ഉണ്ടായിരുന്നു. അല്ലിയും മല്ലിയും.  എല്ലാ ദിവസവും എപ്പോള്‍ പുറത്തിറങ്ങിയാലും അമ്മയുടെ തോട്ടത്തിലെ ഇലകള്‍ തിന്നു നശിപ്പിക്കുകയായിരുന്നു അവരുടെ പ്രധാന ജോലി. അപ്പോള്‍ ഒരു ദിവസം  കണ്ണന്‍ ഒരു ചെറിയ കത്രികയുമായി  വന്നു അമ്മയുടെ ചെടികള്‍ ഷേപ്പ് ചെയ്യാന്‍ തുടങ്ങി. ഏതോ ഒരു പാര്‍ക്കിലെ ചെടികള്‍ കണ്ടപ്പോള്‍ ഉണ്ടായ പുതിയ ആഗ്രഹം. കണ്ണന്‍ ചെടികള്‍ മുറിച്ചു മുറിച്ചു അവസാനം ഒരില പോലും ബാക്കിയില്ലാതെ ആയി അത്രേ. പിന്നെ അമ്മ പറഞ്ഞു അല്ലിയും മല്ലിയും കണ്ണനെക്കാള്‍ നല്ല തോട്ടക്കാര്‍ ആണ്.

എന്തായാലും ഇത്രയും ഒക്കെ ആയപ്പോള്‍ കണ്ണനും ഗാര്‍ഡനിംഗ് -ല്‍ പിന്നെ അധികം സാഹസങ്ങള്‍ ചെയ്യാന്‍ മുതിര്‍ന്നില്ല. എന്തൊക്കെ വിപ്ലവാത്മകമായ ഗാര്‍ഡനിംഗ് കണ്ടു പിടിത്തങ്ങളാണാവോ നമുക്ക് നഷ്ടമായത്.  :)

Sunday, March 7, 2010

എസ്ക്വയെര്സ്

ശിശിര കാലം തുടങ്ങിയെന്നൊക്കെ ആണ് പറയുന്നതെങ്കിലും ചൂടിനു യാതൊരു കുറവുമില്ല. ഞങ്ങളുടെ അപ്പര്ട്ട്മെന്റ് ഒരു മൈക്രോ വേവ് അവന്‍ പോലെ തിളയ്ക്കുകയായിരുന്നു. കണ്ണന്‍ ആണെങ്കില്‍ രണ്ടു മൂന്നു ആഴ്ചകളായി സോഷ്യല്‍ മീഡിയ റിസര്‍ച്ച് പേപ്പറിന്റെ ടെന്‍ഷനില്‍ ആണ്.  കണ്ണന്‍ ഉറങ്ങുന്നുണ്ടോ എന്ന് തന്നെ സംശയമാണ്. എല്ലാ ദിവസവും ഒത്തിരി വൈകിയും എഴുത്തും വായനയും തകൃതിയായി നടക്കുന്നുണ്ട്. കണ്ണന് ഈ പ്രാവശ്യം കിട്ടിയ സൂപര്‍വൈസര്‍  ആണെങ്കില്‍  ഒരു ഭീകരിയാണെന്നാണ്  കേള്‍വി. ഈ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെ  ഒരു സണ്‍‌ഡേ ആഫ്ടര്‍നൂണ്‍ വേസ്റ്റ് ചെയ്യണ്ട എന്ന് കരുതി ഞങ്ങള്‍ പുറത്തേക്കിറങ്ങി. വീട്ടില്‍ തന്നെയിരുന്നാല്‍ ഒരു രണ്ടു  മൂന്നു മണിക്കൂര്‍ ഉറങ്ങി തീര്‍ക്കും  എന്ന് ഉറപ്പായിരുന്നു. ചൂട് കൂടി കൂടി ഒരു പനി പിടിച്ച മാതിരി ക്ഷീണം തോന്നുന്നുണ്ടായിരുന്നു. . എസ്ക്വയെര്സ്-ല്‍   പോയിരുന്നാല്‍ രണ്ട്ട് ഗുണങ്ങള്‍ ഉണ്ട് . ഒന്നു എ സി ..പിന്നെ ഒരു മണിക്കൂര്‍ നമുക്ക് ഫ്രീ ഇന്റര്‍നെറ്റ് കിട്ടും.. അത് കഴിഞ്ഞാലും നമുക്ക് പബ്ലിക്‌ ലൈബ്രറിയുടെ  ഫ്രീ വൈ ഫൈ ഉപയോഗിക്കാം. അതുകൊണ്ട് ലൈബ്രറിയുടെ  തൊട്ടടുത്തുള്ള എസ്ക്വയെര്സ് തന്നെ സെലക്ട്‌ ചെയ്തു. എസ്ക്വയെര്സ് ഞങ്ങള്‍ക്ക് വളരെ ഇഷ്ടപെട്ട ഒരു കോഫി ഷോപ്പ് ആണ്.

അങ്ങനെ  എസ്ക്വയെര്സ്-ല്‍ എത്തി. സൌകര്യ പ്രദമായ ഒരു മേശയും കിട്ടി. അടുത്ത് തന്നെ പവര്‍ സോക്കറ്റ് ഉണ്ട്. അപ്പോള്‍ ലാപ്ടോപ് ചാര്‍ജ് ചെയ്യാന്‍ കുഴപ്പമില്ല.  എന്താ തിരക്ക് വീക്ക്‌ ഡെയ്സ് ഒരിക്കലും ഇത്രയും തിരക്ക് കണ്ടിട്ടില്ല ഇവിടെ. വീക്ക്‌ എന്‍ഡ് എല്ലാരും ഇവിടെയാണെന്ന്  തോന്നുന്നു. എല്ലാ പ്രായക്കാരും. എല്ലാവര്ക്കും ലാപ്ടോപ്, നെറ്റ് ബുക്ക് അങ്ങനെ  എന്തെങ്കിലും ഉണ്ട്.  സ്റ്റുഡന്റ്സ്   ആണ് കൂടുതലും. പരീക്ഷക്കാലം  ആണ്. എല്ലാവരും കുറെയധികം പുസ്തകങ്ങളും ആയാണ്  ഇരിപ്പ്. ലൈബ്രറി തൊട്ടടുത്ത്‌ ആവുന്നതിന്റെ ഒരു സൌകര്യവും ഉണ്ട്. കണ്ണന്‍ അപ്പോള്‍ തന്നെ  സോഷ്യല്‍ മീഡിയയുടെ ആഴങ്ങളിലേക്ക്  ഊളിയിട്ടു പോയി. റിപ്പോര്‍ട്ടിന്റെ അവസാന മിനുക്ക്‌ പണികളിലാണ്. എന്നാല്‍ പിന്നെ ഞാന്‍ ഒരു ബ്ലോഗ്‌ എഴുതിയേക്കാം എന്ന് വിചാരിച്ചു തുടങ്ങിയതാണ് ഈ പോസ്റ്റ്‌.

തൊട്ടടുത്ത ടേബിളില്‍ ഒരു ചീനക്കാരി  പെണ്‍കുട്ടിയും ആ കുട്ടിയുടെ അച്ഛനും. മൂന്നോ നാലോ വയസ്സ് മാത്രമേ ഉണ്ടാവൂ ആ കുട്ടിക്ക്. മേശപ്പുറത്തു കുറേ കുട്ടി പഞ്ചസാര പായ്ക്കറ്റുകള്‍ ഉണ്ട്.  അത് ഒന്നൊന്നായി കഴിച്ചു കൊണ്ടേയിരിക്കുകയാണ് ആ കുട്ടി.  അമ്മയാണെങ്കില്‍ എന്ത് വേണെമെങ്കിലും ആയികൊള്ളൂ  എന്ന മട്ടില്‍ തൊട്ടപ്പുറത്ത്    ഗൂഗിള്‍ ചാറ്റ്.  കുട്ടിയുടെ അച്ഛന്‍ മാഗസിന്‍സ് വായിച്ചു തീര്‍ക്കാനുള്ള   തത്രപ്പാടില്‍.
അതിനപ്പുറത്ത് മറ്റൊരു കപ്പിള്‍സ്. അവര്‍ രണ്ടു പേരും വന്ന നേരം മുതല്‍ ഐ ഫോണിലാണ്. ഏകദേശം നാലു  മണിക്കൂറുകള്‍ ഞങ്ങള്‍ അവിടെ ചെലവഴിച്ചു. അത്രയും നേരം അവരും അവിടെ ഉണ്ടായിരുന്നു. ഒരിക്കല്‍ പോലും അവര്‍ പരസ്പരം സംസാരിച്ചു കണ്ടില്ല. രണ്ടു പേരും മുഴുവന്‍ നേരവും ഐ ഫോണില്‍ തന്നെ ആയിരുന്നു. അവര്‍ പരസ്പരം സംസാരിക്കുന്നതു ടെക്സ്റ്റ് അയച്ചാണോ ആവോ.

അപ്പോള്‍ അതാ അടുത്ത കപ്പിള്‍സ്  വരുന്നു. ആറടി പൊക്കമുള്ള സായിപ്പും അദ്ധേഹത്തിന്റെ പകുതി പൊക്കമുള്ള ചൈനക്കാരിയും. കണ്ണന് സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചു ഇവരെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആ സായിപ്പിന് അധികം സമസിയാതെ കൂനു  വരുമെന്നാണ്  തോന്നുന്നത്. അത്രയേറെ  കുനിഞ്ഞാണ് ആ മനുഷ്യന്‍ ഗേള്‍ ഫ്രെണ്ടിനോട് സംസാരിക്കുനത്.

മറ്റൊരു ടേബിളില്‍ ഒരു അപ്പൂപ്പനും  അമ്മൂമ്മയും  നെറ്റ് ബൂകുമായി വന്നു  കഠിന പരിശ്രമത്തിലാണ്. അവര്‍ക്ക് നെറ്റ് കണക്റ്റ്  ചെയ്യാന്‍ പറ്റുന്നില്ല. ലൈബ്രറിയുടെ നെറ്റ്‌വര്‍ക്ക്-നു ഇന്ന് എന്തോ പ്രോബ്ലം ഉണ്ടെന്നു തോന്നുന്നു. ഞാനും കുറച്ചു നേരം ശ്രമിച്ചിട്ടും പറ്റുന്നില്ലായിരുന്നു.

ഒരു ടേബിളില്‍ നാലു സ്കൂള്‍ കുട്ടികളാണ്. അവരും ഇന്‍റര്‍നെറ്റില്‍ തന്നെ. പക്ഷേ ഫെയ്സ് ബുക്ക്‌ മാത്രം. മൂന്നു മണിക്കൂര്‍ തുടര്ച്ചയായി ഫെയ്സ് ബുക്കില്‍ എന്താ ചെയ്യാനുള്ളത്. അറിയില്ല. ചോദിച്ചു നോക്കിയാലോ എന്ന് പല വട്ടം വിചാരിച്ചു.  പക്ഷേ ചോദിച്ചില്ല.
എനിക്ക് തോന്നുന്നു മനുഷ്യന്‍ ഒരു സോഷ്യല്‍ അനിമല്‍ എന്നത് മാറി ഇപ്പോള്‍ സോഷ്യല്‍ മീഡിയ അനിമല്‍ ആയി. എല്ലാരും ജീവിക്കുന്നത് സോഷ്യല്‍ മീഡിയയില്‍. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നത് ആരാണെന്നു   ആര്‍ക്കും  അറിയില്ല. അത് അറിയണമെന്ന്  ആഗ്രഹവും  ഇല്ല.
ഇന്നത്തെ  സ്പെഷ്യല്‍  ടിരാമിസു   ആയിരുന്നു. ഞങ്ങള്‍ വന്നപ്പോള്‍  ഒരു വലിയ  കേക്ക്  ഉണ്ടായിരുന്നു.  അത് ഇപ്പോള്‍ ഏകദേശം തീര്‍ന്നു.  എല്ലാരും ഓര്‍ഡര്‍  ചെയ്യുന്നത്  ടിരാമിസു   തന്നെയാണ്. ഞങ്ങളും  അത് തന്നെയാണ്  കഴിച്ചത്. നല്ല  ടേസ്റ്റ്  ഉണ്ടായിരുന്നു. കണ്ണന്റെ  ഒരു ഫ്രണ്ട്  ടിരാമിസു   എക്സ്പര്‍ട്ട്    ആണെന്ന്  കേട്ടിട്ടുണ്ട്. ഒരു ദിവസം  റെസിപ്പീ  വാങ്ങി  ഒന്നു പരീക്ഷിച്ചു  നോക്കണം. എന്‍റെ  പാചക  പരീക്ഷങ്ങള്‍  കഴിഞ്ഞ  ബ്ലോഗില്‍  കണ്ടതല്ലേ. അതുകൊണ്ട്  അധികം പ്രതീക്ഷയൊന്നും  വേണ്ട, പക്ഷേ കാക്കയ്ക്കും  തന്‍  കുഞ്ഞു  പൊന്‍   കുഞ്ഞു  എന്ന് പറയുന്നത് പോലെ.

സോഷ്യല്‍ മീഡിയ കഴിഞ്ഞാല്‍  അടുത്ത വിഷയം ഐ ഫോണ്‍. അതില്ലാതെ  ജീവിതം  ഇല്ല  എന്ന അവസ്ഥയാണ്  ഇവിടെ. ഇന്ന് രാവിലെ  ഞങ്ങള്‍ ഒരു വീട്  കാണാന്‍  പോയി. വളരെ നല്ല  ഒരു വീട്. ഇവിടെ ഞങ്ങള്‍ കണ്ടിട്ടുള്ളതില്‍  വച്ച്  ഏറ്റവും  നല്ല  വീട്. പക്ഷേ വളരെ ലാഭകരവുമായിരുന്നു. ഒരു വീടിന്റെ ഔട്ട്‌ ഹൌസ് പോലെ ഒരു പോര്‍ഷന്‍. പക്ഷേ മനോഹരമായിട്ടുണ്ട്.  ആരൊക്കെയോ  ആ വീട്  കാണാന്‍  ഇന്നും  നാളെയുമൊക്കെയായി  വരുന്നുണ്ടത്രേ. ഇവിടെ ഒരു ടെസ്റ്റും  ഇന്റര്‍വ്യൂവും  ഒക്കെ വേണ്ടി  വരുമെന്ന്  തോന്നുന്നു വീട് കിട്ടാനും.. കണ്ണന്‍ ആ വീടിനെ  കുറിച്ച്  തന്നെ  പറഞ്ഞു  കൊണ്ടിരിക്കുകയാണ്  ഇപ്പോഴും.  അത് കിട്ടുമോ  ആവോ. വീടിനു പിന്നില്‍ ഒരു നദിയും ഉണ്ടായിരുന്നു.

ഈ കഫെയില്‍ ഇരിക്കുന്ന ഓരോരുത്തര്‍ക്കും ഒരു കഥ പറയാനുണ്ടാവും. ഇന്നലെ കണ്ട സിനിമ കേരള കഫെ പോലെ. എനിക്ക് ആ സിനിമ ഇഷ്ടമായി. പക്ഷേ ഒത്തിരി വിഷമവും ഉണ്ടാക്കി ചില കഥകള്‍. പ്രത്യേകിച്ചും അവസാനം ട്രെയിന്‍ സ്റ്റേഷനില്‍ എത്തിപ്പെടുന്ന മുത്തശ്ശിയും പൂച്ചക്കുട്ടിയും. പിന്നെ മയില്‍ പീലിയും പിടിച്ചു വര്‍ണാഭമായ ജീവിതവും സ്വപ്നം കണ്ടു പുതിയതായി കിട്ടിയ അച്ഛനോടും   അമ്മയോടും യാത്രയായ കുട്ടിയും. നോസ്ടാല്ജിയ എന്ന പൊങ്ങച്ചവും പേറി നടക്കുന്ന പ്രവാസി ഇത്തിരി ചിരിപ്പിച്ചു.

കണ്ണന്‍ റിപ്പോര്‍ട്ട്‌ ഫിനിഷ് ചെയ്തു. സണ്‍‌ഡേ ആഫ്റ്റര്‍ നൂണ്‍  വേസ്റ്റ് ചെയ്യാത്തതില്‍ ഒരു സന്തോഷം. അപ്പോള്‍ നിങ്ങള്‍ എല്ലാവര്ക്കും മനോഹരമായ ഒരു പുതിയ ആഴ്ച ആശംസിക്കുന്നു.